നവീകരണം കാത്ത് വടക്കുംതല നീരിട്ടില്‍ റോഡ്
Monday, April 22, 2024 5:32 AM IST
‌മേലാറ്റൂര്‍: രണ്ടു പതിറ്റാണ്ടായി നവീകരണം കാത്തുകിടക്കുകയാണ് കീഴാറ്റൂര്‍ വടക്കുംതല നീരിട്ടില്‍ റോഡ്. 2005ല്‍ വടക്കന്‍തലയെയും കീഴാറ്റൂര്‍ എല്‍പി സ്കൂള്‍ ആക്കപറമ്പ് റോഡിനെയും ബന്ധിപ്പിച്ച് നിര്‍മിച്ച നീരിട്ടില്‍ റോഡ് ഇതുവരെയും ഗതാഗത യോഗ്യമായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മിച്ച 500 മീറ്റര്‍ നീളമുള്ള റോഡിന്‍റെ ഇരുഭാഗങ്ങളിലും വലിയ കയറ്റങ്ങളും വളവുകളുമാണ്.

കുറച്ചു ഭാഗം വയലിലൂടെയും കടന്നുപോകുന്നു. റോഡ് നവീകരണത്തിന് ഭീമമായ തുക വേണ്ടി വരുമെന്നതിനാല്‍ എംഎല്‍എയോ എംപിയോ അല്ലെങ്കില്‍ ജില്ലാ പഞ്ചായത്തോ കനിയണം. കാലങ്ങളായി യുഡിഎഫിന്‍റെ എംപിയും എംഎല്‍എയും ജയിച്ചു പോകുന്ന മണ്ഡലത്തിലെ ഈ പ്രദേശത്ത് ഓരോ തെരഞ്ഞെടുപ്പുവേളകളിലും റോഡ് നന്നാക്കാമെന്ന് വാഗ്ദാനമല്ലാതെ മറ്റൊന്നുമില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ചുഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും വയലിന്‍റെ ഭാഗത്ത് ഓവുപാലം നിര്‍മിക്കുകയും ചെയ്തെങ്കിലും റോഡ് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വലിയ ഉരുളന്‍ കല്ലുകളും നീര്‍ചാലുകളും കയറ്റവും കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് പോലും സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്.

കീഴാറ്റൂര്‍ വടക്കന്‍തല പ്രദേശത്തേക്കുള്ള പ്രധാന റോഡ് കഴിഞ്ഞാല്‍ പിന്നെയുള്ള ഏക ഗതാഗത മാര്‍ഗം ഇതു മാത്രമാണ്. മാത്രമല്ല, കീഴാറ്റൂര്‍ വടക്കന്‍തലയില്‍ നിന്നു ആക്കപറമ്പ്, പാണ്ടിക്കാട് ഭാഗത്തേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.