വാഴിച്ചൽ: വാഴിച്ചൽ പേരെയ് ക്കോണത്ത് ചുമട്ടുതൊഴിലാളിയെ ആക്രമിച്ച് ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ച സംഭവത്തിൽ സഹതൊഴിലാളികളായ രണ്ടുപേർ അറസ്റ്റിൽ. പേരെയ്ക്കോണം സ്വദേശികളായ വിൻസന്‍റ്, ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ചുമട്ടുതൊഴിലാളി യൂണിയൻ ഐഎൻടിയുസി യൂണിയൻ പേരെയ്ക്കോണം യൂണിറ്റ് കൺവീനർ വർഗീസിനെയാണ് ഇരുവരുംചേർന്ന് ആക്രമിച്ചത്.

കഴിഞ്ഞ മാസം 17നു വൈകുന്നേരം അഞ്ചുമണിയോടെ പേരെയ്ക്കോണത്തായിരുന്നു സംഭവം. പ്രതികൾ സഹോദരങ്ങളാണ്. ഇവർ മുൻപ് ഐഎൻടിയുസി യൂണിയനിലാണ് പ്രവർത്തിച്ചിരുന്നത്. നാലുവർഷം മുമ്പ് ഇതിലൊരാൾ എഐടിയുസി യൂണിയനിലും മറ്റൊരാൾ സിഐടിയുവിലേക്കും മാറി.

ഇടയ്ക്കിടെ വർഗീസുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടാറുണ്ടെന്നും തുടർന്നുണ്ടായ മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.സംഭവദിവസം പണികഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വർഗീസിനെ ഇരുവരുംചേർന്ന് അതിക്രൂരമായി മർദിച്ചവശനാക്കിയശേഷം കൈയിൽ കരുതിയിരുന്ന വളഞ്ഞ ഇരുമ്പ് കൊളുത്ത് ഉപയോഗിച്ച് വർഗീസിന്‍റെ ജനനേന്ദ്രിയത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ വെഞ്ഞാറുമൂട്ടിൽനിന്ന് പിടികൂടുകയായിരുന്നു.