അമ്മത്തൊട്ടിലിനു മധുരക്കനി
Monday, July 1, 2024 6:26 AM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 3.30 ഓ ടെ പത്തു ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞു കൂടി അഥിതിയായി എത്തി.
പുതിയ അതിഥിയ്ക്ക് കനി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഇതുവരെയായി 605 കുട്ടികളാണ് പൊറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്.

കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ചു. പൂര്‍ണ ആരോഗ്യത്തോടെ കുരുന്ന് സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണത്തിലാണ്. 2023 മേയ് മുതല്‍ അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 19-ാമത്തെ കുട്ടിയും ഏട്ടാമത്തെ പെണ്‍കുഞ്ഞുമാണ് കനി. ഈ മാസം മാത്രം അഞ്ച് കുഞ്ഞുങ്ങളാണ് അമ്മ തൊട്ടില്‍ മുഖാന്തിരം സമിതിയുടെ പരിചരണത്തിനായി എത്തിയത്. അതില്‍ മൂന്നും പെണ്‍കുഞ്ഞുങ്ങളാണ്.

കുട്ടിയുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.