മുഖ്യമന്ത്രി "പിണറായി' ശൈലി മാറ്റണം: ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം
Monday, July 1, 2024 6:26 AM IST
തിരുവനന്തപുരം: രണ്ടംദിനത്തിലും സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായി പൊതുവികാരം. കനത്ത പരാജയമുണ്ടായിട്ടും ശൈലി മാറ്റില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചാല്‍ അത് ആര്‍ക്കും തിരുത്താന്‍ കഴിയില്ല. ഇടതു മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വലിയ അകമ്പടിയെന്നും എസ്‌കോര്‍ട്ട് വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കണമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

എക്സാലോജിക്ക് വിഷയം സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയെന്ന വിമര്‍ശനവും യോഗത്തില്‍ വീണ്ടും ഉയര്‍ന്നു. സര്‍ക്കാര്‍ സാധാരണക്കാരെ മറന്നു പ്രവർ‌‍ത്തിച്ചത് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായി.

ക്ഷേമപെന്‍ഷന്‍ കുടിശിഖ വരുത്തിയതും പ്രതികൂലമായി ബാധിച്ചു. തലസ്ഥാനത്ത് കോര്‍പറേഷന്‍ ഭരണത്തില്‍ മേയറും ഭരണസമിതിയും അതീവ ശ്രദ്ധ ചെലുത്തണം. ജില്ലയിലെ ബിജെപിയുടെ മുന്നേറ്റം ഗൗരവമായി കാണണം. നഗരസഭാ ഭരണത്തില്‍ ഇനി വീഴ്ച്ചയുണ്ടായാല്‍ ബിജെപിയുടെ കടന്നുകയറ്റമുണ്ടാവും. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ ബിജെപി പിടിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും അംഗങ്ങള്‍ പ്രതികരിച്ചു.

പാര്‍ട്ടി സെക്രട്ടേറിയറ്റ് മുതല്‍ ബ്രാഞ്ചുതലം വരെയുള്ളവര്‍ ധാര്‍ഷ്ട്യം ഉപേക്ഷിക്കണം. പ്രവര്‍ത്തകരോടും ജനങ്ങളോടുമുള്ള പെരുമാറ്റത്തില്‍ ജാഗ്രത വേണം. പാര്‍ട്ടി അടിത്തറയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ ഗൗരവമായ തിരുത്തല്‍ വേണം. മൂന്നു ദിവസങ്ങളിലായി ചേര്‍ന്ന സമ്മേളനം ഇന്നലെ സമാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു.