മുഖ്യമന്ത്രിയുടെ വിമർശകരായത് സ്വന്തം പക്ഷത്തു നിന്നുള്ളവർ
Tuesday, July 2, 2024 2:36 AM IST
തിരുവനന്തപുരം: മറ്റു ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും ഉണ്ടായതിനേക്കാൾ വിമർശനം തിരുവനന്തപുരം ജില്ലയിൽ നേരിടേണ്ടി വന്നതിൽ ഞെട്ടി സിപിഎം സംസ്ഥാന നേതൃത്വം.

സർക്കാരിൽ മാത്രമല്ല പാർട്ടി നേതൃത്വത്തിലും മാറ്റം വേണമെന്നു ജില്ലയിലെ നേതാക്കൾ ആവശ്യപ്പെട്ടതു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെപ്പോലും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. പാർട്ടി നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളും വിമർശനവിധേയമായി. ഈ വിമർശനങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എന്തു നിലപാടു സ്വീകരിക്കുമെന്ന കാര്യമാണ് ഇനി കാണേണ്ടത്. ലോക്സഭ തെരഞ്ഞെടുപ്പു ഫലം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഒരു ഇടവേളയ്ക്കു ശേഷം സിപിഎം ഒൗദ്യോഗിക നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമുണ്ടാകുന്നത്.

ഡൽഹിയിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോകേണ്ടിവന്നതിനാൽ ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു പങ്കെടുക്കാനായില്ല. സാധാരണയായി ജില്ലയിലെ പാർട്ടി യോഗത്തിൽ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്നതാണു പതിവ്. സെക്രട്ടറിയുടെ അഭാവവും അംഗങ്ങൾ വിമർശനമായി ചൂണ്ടിക്കാട്ടി.

സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു തൃപ്തിയില്ല, മുഖ്യമന്ത്രിയുടെ വെറുപ്പിക്കൽ ശൈലി, ഇ.പി. ജയരാജന്‍റെ വഴിവിട്ട ബന്ധങ്ങൾ, ചില മന്ത്രിമാരുടെ ധാർഷ്ട്യം... വിമർശനങ്ങൾ ഇങ്ങനെ നീണ്ടു. ചില വിമർശനങ്ങൾ അതിരുകടന്നൂവെന്നു യോഗത്തിൽ ആദ്യാവസാനം പങ്കെടുത്ത പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ചർച്ചയ്ക്കുള്ള മറുപടിയിൽ പറഞ്ഞൊതുക്കിയെങ്കിലും നേതൃത്വത്തിന് അങ്ങനെ തള്ളാവുന്ന ആക്ഷേപങ്ങളല്ല ചർച്ചയിൽ ഉണ്ടായത്.

മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും ഏറെ വിമർശിക്കപ്പെട്ടു. കടകംപള്ളി സുരേന്ദ്രന്‍റെ അനുയായികളാണു ആക്കുളം കായലിന്‍റെ മറവിൽ റിയാസിനെതിരെ ആഞ്ഞടിച്ചത്. മന്ത്രി വീണ ജോർജ് സിപിഎം മന്ത്രിയാണോ എന്നു പോലും സംശയമുണ്ടെന്നു അംഗങ്ങൾ പറഞ്ഞു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും യോഗത്തിൽ വിമർശിക്കപ്പെട്ടു.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി. ജയരാജനെതിരെ വലിയ വമർശനമുണ്ടായി. നേതാക്കളിൽ വഴിവിട്ട വലിയ ബന്ധമുള്ള ആളാണു ജയരാജനെന്നും തെറ്റുകളിൽ നിന്നു തെറ്റുകളിലേക്കു പോകുന്ന ഈ നേതാവിനെ ആർക്കു വേണ്ടിയാണ് ഇനിയും ഇങ്ങനെ ചുമക്കുന്നതെന്നുമായിരുന്നു ഒരു അംഗത്തിന്‍റെ ചോദ്യം. ജില്ലയിൽ പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായെന്ന വിമർശനം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ഉയർന്നിരുന്നു.

മോശമായ കോർപറേഷൻ ഭരണം എതിരാളികൾക്കു ഗുണകരമായെന്നും ധാർഷ്ട്യം കാണിക്കുന്ന നേതാക്കളെ അനുകരിക്കുന്ന മേയറായി ആര്യ രാജേന്ദ്രൻ മാറിയെന്നും വിമർശനമുണ്ടായി. മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഉൾപ്പെട്ട കഐസ്ആർടിസി ബസ് വിവാദം ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.

മുഖ്യമന്ത്രിയുടെയും മറ്റു ചില മന്ത്രിമാരുടെയും വീടുകളിൽ നിത്യസന്ദർശകരായിട്ടുള്ള ചില പ്രമാണിമാരുടെ വിവരങ്ങൾ യോഗത്തിനു ശേഷം വിമർശിച്ചവർ തന്നെ എം. സ്വരാജിനോടു പറഞ്ഞതായാണു വിവരം. ഇതിൽ മുഖ്യമന്ത്രിയുടെ മകന്‍റെ സൃഹൃത്തായ ജില്ലയിലെ വലിയ ബിസിനസ് നടത്തുന്ന രണ്ടുപേർ നിരന്തം ക്ലിഫ്ഹൗസിലെ സന്ദർശകരാണെന്ന വിവരവും പുറത്തുവരികയാണ്. ഇക്കാര്യം നേരത്തേയും താൻ ചൂണ്ടിക്കാണിച്ചെന്നും അതിനുശേഷമാണു ചിലർക്കു താൻ ഇപ്പോൾ അനഭിമതനായി മാറിയതെന്നും ഒരംഗം പറഞ്ഞു.

നിലവിലെ വോട്ടിംഗ് നില പരിശോധിച്ചാൽ കോർപറേഷൻ ഭരണം നഷ്ടമാകാൻ സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാൽ അതിന് ഉത്തരവാദി മേയർ ആര്യ രാജേന്ദ്രൻ തന്നെയാകുമെന്നും പല നേതാക്കളും ചൂണ്ടിക്കാട്ടി. ഏതു കണക്കു വച്ചാണു കോർപറേഷൻ ഭരണം നഷ്ടപ്പെടുമെന്നു ചിലർ പറയുന്നതെന്നു ചർച്ചയ്ക്കുള്ള മറുപടിയിൽ ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞതു ഇടയ്ക്കു തർക്കത്തിനും വഴിവച്ചു.

പൊതുവെ ശക്തമായ വിമർശനമാണു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും ഉണ്ടായത്. ഈ മാസം അവസാനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടും പങ്കെടുത്തുകൊണ്ടുള്ള മേഖലാ യോഗങ്ങൾ നടക്കും. ഈ യോഗങ്ങളിലാകും തിരുത്തൽ നടപടികളെ സംബന്ധിച്ചു വിശദീകരിക്കുക.

സ്വന്തം ലേഖകൻ