ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ അറസ്റ്റിൽ
Monday, July 1, 2024 6:36 AM IST
നെടുമങ്ങാട് : വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ തൊളിക്കോട് വേങ്കക്കുന്ന് മുരുക വിലാസത്തിൽ ജി. മുരുകനെ(55) വലിയമല പോലീസ് അറസ്റ്റ് ചെയ്തു .

നെടുമങ്ങാട്ടെ പ്രമുഖ ബാറിൽ എത്തിയ സമയം പണം കൊടുത്ത് ചതിക്കപ്പെട്ടവരിൽ ഒരാൾ ഇയ്യാളെ തിരിച്ച റിയുകയും പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കരാർ വ്യവസ്ഥയിൽ വലിയമല ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് മുരുകന്‍റെ വലയിൽ വീണ 25പേർ വലിയമല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കൊറോണ കാലത്ത് പലരിൽ നിന്നും പല തവണയായാണ് ഇയ്യാൾ പണം കൈപറ്റിയിട്ടുള്ളത് എന്ന് പരാതിക്കാർ പറഞ്ഞു.

പണം നൽകിയവർ ജോലിയെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അവരെ വിശ്വാസിപ്പിച്ച് സമാധാനിപ്പിക്കും. തുടർന്ന് ഐഎസ്ആർഒ കേന്ദ്രങ്ങളിൽ അന്വേഷിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ ചിലർ ഇയാൾക്കെതിരേ കേസ് കൊടുത്തത്. പണം നൽകിയ തെളിവുകൾ പരാതിക്കാരുടെ പക്കൽ ഇല്ലാതിരുന്നത് കാരണം കേസിൽ പോലീസ് എഫ്ഐആർ ഇടാൻ തയാറായില്ല.

തുടർന്ന് പരാതി കാർ മൂന്ന് സിഎംപി ഫയൽ ചെയ്ത് പോലീസിനെ കൊണ്ട് കേസ് എടുപ്പിക്കുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ പല സ്ഥലങ്ങളിൽ നിന്നായി നിരവധി പേർ പരാതിയുമായി എത്തുകയാണ്. മാധ്യമ വാർത്തകൾ പുറത്ത് വന്നാൽ കൂടുതൽ പരാതി ലഭിക്കാൻ സാധ്യയുണ്ടെന്നും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വലിയമല പോലീസ് പറഞ്ഞു.