മുടങ്ങിക്കിടന്ന അമൃത് പദ്ധതി പുനരാരംഭിക്കുന്നു
Monday, July 1, 2024 6:36 AM IST
പേരൂർക്കട: പൂർണമായും മുടങ്ങിക്കിടന്ന അമൃത് പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പണി ഉടൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് പുതിയ കരാറുകാരനെ തീരുമാനിച്ചതായി അധികൃകർ അറിയിച്ചു.

പേരൂർക്കട ജലസംഭരണിയിൽ നിന്ന് കുടപ്പനക്കുന്ന് എംഎൽഎ റോഡ് നാലാഞ്ചിറ വഴി മൺവിളയിലേക്ക് നീളുന്ന കുടിവെള്ള പദ്ധതിയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. കോവിഡ് കാലത്തിന് ശേഷമാണ് പദ്ധതി ആരംഭിച്ചത്.

എന്നാൽ ഇടയ്ക്കുവച്ച് കരാറുകാരൻ പണി നിർത്തി പോയതോടെ ഇത് മുടങ്ങുകയായിരുന്നു. പദ്ധതിക്ക് ഉപയോഗിക്കുന്ന മൈൽഡ് സ്റ്റീൽ പൈപ്പിന്‍റെ വില നിശ്ചയിച്ചത് അധികമാണെന്നായിരുന്നു കരാറുകാരന്‍റെ പരാതി. ഇതോടെ നാലാഞ്ചിറ വരെ എത്തിയ പദ്ധതി പൂർണമായും നിലയ്ക്കുകയായിരുന്നു. മൊത്തം 16 കി.മീ. നീളുന്ന കുടിവെള്ള പദ്ധതിക്ക് 50 കോടിയിലേറെ രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

ഉന്നത ഇടപെടലിലൂടെ പുതിയ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ തുക അനുവദിച്ച് ടെൻഡർ ക്ഷണിക്കുകയായിരുന്നു. പഴയ പൈപ്പുകൾക്ക് പകരം പുതിയ മൈൽഡ് സ്റ്റീൽ പൈപ്പുകൾ സ്ഥാപിക്കുകയാണെങ്കിൽ കുടിവെള്ള ചേർച്ച ഒഴിവാക്കാൻ സാധിക്കും എന്നത് മാത്രമല്ല കൂടുതൽ ശക്തമായ രീതിയിൽ വീടുകളിലേക്ക് വെള്ളം എത്തിക്കാനും സാധിക്കും.

ഒരു കിലോമീറ്റർ നീളുന്ന റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്നത് കുടിവെള്ള പദ്ധതിയുടെപണി പൂർത്തീകരിക്കാൻ സാധിക്കാത്തതുകൊണ്ടാണ്.

റോഡിന്‍റെ തകർച്ച വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പൈപ്പിനായി എടുത്ത കുഴിയിൽ ഇരുചക്രവാഹന യാത്രക്കാരൻ വീണു ഗുരുതരമായി പരിക്കേറ്റത് പ്രതിഷേധം വർദ്ധിപ്പിച്ചു. ഇതിനിടെ ശക്തമായ മഴ മൂലം കുഴികൾ മൂടാനും സാധിക്കാതെയായി.

പദ്ധതി കമ്മീഷൻ ചെയ്യാൻ സാധിച്ചാൽ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരം കാണാൻ സാധിക്കുന്നത്. വരുന്ന ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കുകയാണ് വാട്ടർ അഥോറിറ്റിയുടെ തീരുമാനം.