അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും വിരാമം : അഞ്ചുദിവസം മുൻപ് തയാറാക്കിയ കുഴിമാടത്തിൽ ജവാൻ ശാമുവലിനു നിത്യനിദ്ര
Monday, July 1, 2024 6:26 AM IST
എസ്. രാജേന്ദ്രകുമാർ

വിഴിഞ്ഞം: ഡിഎൻഎ ഫലം പോസിറ്റീവ്; രാജസ്ഥാനിൽനിന്ന് ജീർണിച്ച നിലയിൽ നാട്ടിലെത്തിച്ച മൃതശരീരം ജവാൻ ശാമുവലിന്‍റേതെന്നു തിരിച്ചറിഞ്ഞു. ബിഎസ്എഫ് ഉദ്യോഗസ്ഥരും പോലീസും ബന്ധുക്കളുംചേർന്ന് ഏറ്റുവാങ്ങിയ മൃതശരീരം കേന്ദ്രസേനയുടെയും കേരളപോലീസിന്‍റെയും ഗാർഡ് ഓഫ് ഓണറിനുശേഷം അഞ്ചു ദിവസം മുൻപ് തയാറാക്കിയ കുഴിയിൽ സംസ്കരിച്ചു.

ഹൃദയസ്തംഭനംമൂലം രാജസ്ഥാനിൽ മരിച്ച പൂവാർ ചെക്കടികുളം വെട്ടി എസ്.ജെ. ഭവനിൽ ശാമുവലിന്‍റെ മൃതദേഹമാണ് ദിവസങ്ങളുടെ അനിശ്ചിതത്വത്തിനും പരാതിക്കുമൊടുവിൽ സംസ്കരിച്ചത്. ഇക്കഴിഞ്ഞ27ന് നടന്ന റീപോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മുട്ടത്തറ ബിഎസ്എഫ് കമാൻഡർ രാജുതോമസ്, പൂവാർ സിഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുവാങ്ങിയത്.

ജീർണിച്ച നിലയിലായിരുന്നതിനാൽ ഫ്രീസറിലാക്കിയ മൃതദേഹം ആംബുലൻസിൽ വീടിനുസമീപമെത്തിച്ച് അവിടെനിന്നു സേനയുടെ വാഹനത്തിലേക്കു മാറ്റുകയായിരുന്നു. രാജ്യത്തിനുവേണ്ടി 34 വർഷം സേവനമനുഷ്ഠിച്ച ധീരജവാനെ ഒരു നോക്കുകാണാനും ആദരവ് അർപ്പിക്കാനുമായി നാടിന്‍റെ നാനാഭാഗങ്ങളിൽനിന്ന് വൻജനാവലി തടിച്ചുകൂടിയിരുന്നു.

വീട്ടുകാർക്ക് അവസാനമായി കണ്ട് അന്ത്യയാത്ര നൽകുന്നതിനു മൃതദേഹം സൂക്ഷിച്ചിരുന്ന പേടകം തുറന്നെങ്കിലും കാര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ അടച്ചു. തുടർന്ന് മതാചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. പൂവാർ നാകപുരം സിഎസ്ഐ പള്ളിയിലെ വികാരിമാരായ ഗോഡ്ഫ്രീവിൻസന്‍റും റിനേഷും നേതൃത്വം നൽകി. ചടങ്ങുകൾക്കും മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന പൊതുദർശനത്തിനുംശേഷം വീട്ടുവളപ്പിൽ തയാറാക്കിയ കുഴിമാടത്തിനു സമീപം മൃതദേഹം എത്തിച്ചു.

തുടർന്നു കേന്ദ്രസേനയും കേരള പോലീസും പ്രത്യേകം നൽകിയ ഗാർഡ് ഓഫ് ഓണറിനുശേഷം നാലുമണിയോടെ നൂറുകണക്കിനു നാട്ടുകാരെ സാക്ഷിയാക്കി മൃതദേഹം സംസ്കരിച്ചു. രാജസ്ഥാനിൽ നിന്നെത്തിയ സഹപ്രവർത്തകൻ പ്രവീൺ മൃതദേഹത്തെ അനുഗമിച്ചു.

മന്ത്രി വി. ശിവൻകുട്ടി, അഡ്വ. എം. വിൻസന്‍റ് എംഎൽഎ, മുൻ എംപി ടി.എൻ. സീമ എന്നിവർ കഴിഞ്ഞദിവസവും ഡോ. ശശി തരൂർ എംപി ശനിയാഴ്ചയും ആദരാഞ്ജലി അർപ്പിച്ചിരുന്നു. വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും ആദരവർപ്പിക്കാൻ എത്തിയിരുന്നു.
കഴിഞ്ഞ മാസം 24നാണ് 59കാരനായ ശാമുവൽ രാജസ്ഥാനിലെ ബിഎസ്എഫ് ക്യാമ്പിൽ ഹൃദയസ്തംഭനംമൂലം മരണമടഞ്ഞത്.

എന്നാൽ കൃത്യമായ സംരക്ഷണമില്ലാതെ 27ന് വിമാനമാർഗം നാട്ടിലെത്തിച്ച മൃതദേഹം ജീർണിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നത് ഏറെ പ്രതിഷേധങ്ങൾക്കിടവരുത്തി. മുഖം തിരിച്ചറിയാത്ത വിധമായതിനാൽ ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറാകാത്തതും അധികൃതർക്ക് വിനയായിരുന്നു. തുടർന്ന് കോടതിയുടെ അനുമതിയോടെ പൂവാർ പോലീസ് നടത്തിയ ഡിഎൻഎ ഫലം അനുകൂലമായതോടെയാണ് സംസ്കാരത്തിന് കളമൊരുങ്ങിയത്.