പെരുങ്കടവിള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ തകർച്ചാഭീഷണിയിലെന്ന് ആക്ഷേപം
Monday, July 1, 2024 6:36 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന സര്‍ക്കാര്‍ ആശുപത്രി പെരുങ്കടവിള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ അനാസ്ഥ കാരണം തകർച്ചയുടെ ഭീഷണിയിൽ.

നെയ്യാറ്റിന്‍കര താലൂക്കിലെ 32 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളുടെ മദര്‍ സെന്‍റര്‍ ആയി പ്രവവര്‍ത്തിച്ച് വന്നിരുന്ന ആശുപത്രിയില്‍ പ്രസവാനന്തര ചികിത്സ ഉള്‍പ്പെടെ ഉള്ള കിടത്തി ചികിത്സ, മോര്‍ച്ചറി, പോസ്റ്റ്മാര്‍ട്ടം , ആം ബുലന്‍സ്, ക്ലിനിംഗ് ലാബ്, ഫാര്‍മസി, ഉള്‍പ്പെടെ ഒരു പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാകേണ്ട എല്ല അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു.

കുടുംബാസൂത്രണ കാലഘട്ടങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം പെരുങ്കടവിള ആശുപത്രിയ്ക്ക് ആയിരുന്നു. ഭരണ സംവിധാനം പെരുങ്കടവിള പഞ്ചായത്ത് ഭരണ സമിതിയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ഏറ്റെടുത്തതു മുതല്‍ ആശുപത്രിയ്ക്ക് ശനിദശ തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്.

കിടത്തി ചികിത്സ ഉള്‍പ്പെടെ പൊതു ജനങ്ങള്‍ക്ക് ലഭ്യമായിരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്രമേണ നിര്‍ത്തലാക്കി. യൂത്ത്കോൺഗ്രസ് അടക്കമുള്ള യുവജനസംഘടകൾ ഇതിൽ ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. നിലവില്‍ സംസ്ഥാനത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളില്‍ എട്ട് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും അനുവദിച്ചിട്ടുണ്ട് എന്നാല്‍ ഇവിടെ നാല് ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്.

അതിനാൽ രാത്രി എട്ടിനു ശേഷം രാവിലെ ഒമ്പതുവരെ ഡോക്ടറുമാരുടെ സേവനം ലഭ്യമല്ല. രാത്രി എട്ടിന് ശേഷം ആശുപതി അടച്ച് പുട്ടും. ഫാര്‍മസി തുറന്ന് പ്രവര്‍ത്തിക്കുന്നില്ല, ആമ്പുലന്‍സ് ജീവനകാരുടെ സ്വകാര്യ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്നു എന്നൊക്കെയാണ് രോഗികളുടേയും നാട്ടുകാരുടേയും പ്രധാന പരാതിയും ആക്ഷേപവും.

ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നേടി എടുക്കുന്നതുവരെ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബിനില്‍ മണലുവിളയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അരുവിപ്പുറം കൃഷ്ണകുമാറും അറിയിച്ചു.