ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ കാഷ്‌ലെസ് ഇടപാടുകള്‍ മാത്രം: ടിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും ലഭിക്കും
Friday, July 5, 2024 5:19 AM IST
നിലമ്പൂര്‍: വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇക്കോ ഷോപ്പുകളിലും നേരിട്ടുള്ള പണമിടപാടുകള്‍ നിര്‍ത്തി. ഇടപാടുകള്‍ ഇനി ഓണ്‍ലൈനായി മാത്രമേ നടക്കു. ഇത് സംബന്ധിച്ച് എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും ഇക്കോ ഷോപ്പുകളിലേക്കും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ജെ. ജസ്റ്റിന്‍ മോഹന്‍ ഉത്തരവയച്ചു.

ജൂലായ് ഒന്നുമുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ള യുപിഐ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പണമടക്കാം. ഇതിനായി ക്യു.ആര്‍. കോഡുകളും ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ ഓണ്‍ലൈനായും പണടമടക്കാം. കാര്‍ഡുകള്‍ വഴി പണം സ്വീകരിക്കുന്നതിനുള്ള മെഷീനും സ്ഥാപിച്ചിട്ടുണ്ട്. ഇക്കോ ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന വനവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കാഷ്‌ലെസ് ആയി മാത്രമേ വാങ്ങാനാകു. അടക്കുന്ന പണം ഫോറസ്റ്റ് ഡവലപ്പ്‌മെന്‍റ് ഏജന്‍സി (എഫ്ഡിഎ) കളുടെ അക്കൗണ്ടിലേക്കാണ് പോകുക.

ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളില്‍ വൈഫൈ സംവിധാനമൊരുക്കി ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിക്കണമെന്ന് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഇതിനായി ബിഎസ്എന്‍എല്ലിന്‍റെ സേവനം തേടാം. നിലവില്‍ ഇന്‍റര്‍നെറ്റില്ലാത്ത കേന്ദ്രങ്ങളില്‍ വന സംരക്ഷണ സമിതി (വിഎസ്എസ്), ഇക്കോ ഡവലപ്പ്‌മെന്‍റ് കമ്മിറ്റി (ഇഡിസി) വഴി ലഭിക്കുന്ന പണം അടുത്ത പ്രവൃത്തി ദിവസങ്ങളില്‍ തന്നെ എഫ്ഡിഎയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും വേണം.

സംസ്ഥാനത്ത് വനം വകുപ്പിന് കീഴില്‍ 71 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്. അതേ സമയം സംസ്ഥാനത്തെ പല ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പണമിടപാടുകള്‍ കാഷ്‌ലെസ് ആയിട്ടില്ലെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതെയാണ് വനം വകുപ്പിന്‍റെ പുതിയ ഉത്തരവിറങ്ങിയതെന്നും വനം വകുപ്പ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഇന്‍റര്‍നെറ്റ് സൗകര്യങ്ങളഗില്ലാത്ത പല ടൂറിസം കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റില്ലാത്ത കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ വഴി ഇന്‍റര്‍നെറ്റ് സംവിധാനമൊരുക്കണമെന്ന് പറയുമ്പോഴും ബിഎസ്എന്‍എല്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനമെങ്ങനെഒരുക്കുമെന്നതും പ്രശ്‌നമാണ്.