ലഹരി മാഫിയ സംഘം നടത്തിയ അക്രമം: നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
Saturday, July 6, 2024 5:13 AM IST
കാളികാവ്: ചോക്കാട് വാളക്കുളം ലഹരി മാഫിയ സംഘം നടത്തിയ അക്രമ സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ വല്ലാഞ്ചിറ ഉമൈറി (22)നെ കാളികാവ് പോലീസ് അറസ്റ്റു ചെയ്തു.

വാളക്കുളത്തും പന്നിക്കോട്ടുമുണ്ടയിലും ഉണ്ടായ അക്രമസംഭവങ്ങളില്‍ ബന്ധപ്പെട്ടു കാപ്പ ഉള്‍പ്പെടെ ചുമത്തി നാടുകടത്തുകയും ലഹരി, മോഷണം, അക്രമം തുടങ്ങി കേസുകളില്‍ പ്രതികളായവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. പന്നിക്കോട്ടുമുണ്ട പുലത്ത് നജ്മല്‍ ബാബുവിന്‍റെ പരാതിയിലാണ് ആശുപത്രി വിട്ട് വീട്ടിലെത്തിയ ഉമൈറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന രണ്ടാം ദിവസം രാവിലെ ഉമൈര്‍ ഇരുമ്പുവടിയും മാരകായുധങ്ങളുമായി പന്നിക്കോട്ടുമുണ്ടയിലെത്തി നാട്ടുകാരെ വെല്ലുവിളിച്ചിരുന്നു. സംഭവ സമയം നജ്മല്‍ ബാബുവിനെ ഇരുമ്പു വടികൊണ്ട് അക്രമിച്ചു. തലനാരിഴക്കാണ് നജ്മല്‍ ബാബു തലക്ക് അടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

കമ്പിവടി കൊണ്ട് അടിക്കല്‍, വധശ്രമം, ഭീഷണിപ്പെടുത്തല്‍, മര്‍ദനം, കല്ലുകൊണ്ട് അക്രമിക്കല്‍, മരവടികൊണ്ട് അടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമൈറിനെതിരേ ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ 26 നും 27 നുമാണ് പ്രദേശത്ത് അക്രമം നടന്നത്. സംഘര്‍ഷത്തില്‍ ഉമൈര്‍ അടക്കം നാലു അക്രമികള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു.

ഇതില്‍ മൂന്നു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ മുതുകുളവന്‍ ഫായിസ്, സഹോദരന്‍ ജിഷാന്‍ എന്നിവരാണ് ചികിത്സയിലുള്ളത്.

ജിഷാന്‍റെ മൊഴി പ്രകാരം കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. എസ്ഐ സുബ്രഹ്മണ്യന്‍, എസ്‌സിപി ഒ. ജിതിന്‍, സുജേഷ്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഉമൈറിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ റിമാന്‍ഡിലാണ്.