അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം വേണം: പ്രതിഷേധവുമായി വ്യാപാരികൾ
Friday, July 5, 2024 5:19 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് അങ്ങാടിപ്പുറെത്തെ വ്യാപാരി വ്യവസായി യൂണിറ്റിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് പാലക്കാട്ദേശീയപാതക്കരികിൽ വ്യാപാരികൾ വായ മൂടികെട്ടി പ്ലേ കാർഡുകളും കൊടികളുമേന്തി കൊണ്ട് പ്രതിഷേധസമരം സംഘടിപ്പിച്ചു.

ഈ സമയവും റോഡിൽ കനത്തഗതാഗത കുരുക്കായിരുന്നു .ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം തീരെ കുറഞ്ഞു വെന്നും യാത്രക്കാർ അടക്കം ഇന്ന് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.

ഇന്‍റർവ്യൂവിന് പോകുന്ന കോളജ് വിദ്യാർഥികൾക്ക് കുരുക്ക് മൂലം യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നില്ല, അതുപോലെ ഗൾഫിലേക്ക് പോകുന്ന ആളുകൾക്ക് വിമാനത്താവളത്തിൽ സമയത്തിനെത്താനാവുന്നില്ല, ട്രെയിൻ യാത്രക്കാർക്ക് സമയത്തിന് എത്താൻ കഴിയാതെ കഴിയാതെ യാത്രക്കാർ വലയുന്നു. ഇനിയും ഇതിനൊരു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ അങ്ങാടിപ്പുറത്തുള്ള കച്ചവടക്കാർ ശക്തമായ സമരങ്ങളിലേക്ക് പോകുമെന്ന് വ്യാപാരികൾ പറയുന്നു.

ഇതിന് പരിഹാരമായി സർക്കാർ തന്നെ തീരുമാനിച്ച ഓരോടം പാലം - മാനത്ത് മംഗലം ബൈപാസ് റോഡ് മാത്രമേ ഒരു ശാശ്വത പരിഹാരമായി കാണുന്നു ഉള്ളൂ എന്നും വ്യാപാരികൾ പറഞ്ഞു. അങ്ങാടിപ്പുറം മേൽ പാലത്തിനോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള വഴി തുടങ്ങുന്ന ഭാഗത്തുള്ള വലിയ കുഴികളാണ് ഗതാഗതക്കുരുക്ക് രണ്ടാഴ്ചകളായി രൂക്ഷമാക്കി കൊണ്ടിരിക്കുന്നത്.

മഴ മാറിയാൽ നാലുമണിക്കൂർ മാറിനിന്നാൽ ഉടൻതന്നെ റോഡ് ടാറിങ് നടത്തും എന്ന സ്ഥലം എംഎൽഎ മഞ്ഞളാംകുഴി അലി നേരത്തെ പറഞ്ഞിരുന്നു അതും നടക്കുന്നില്ല. അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക്കൊണ്ട് ബുദ്ധിമുട്ടിയ പെരിന്തൽമണ്ണയിലെ ബസ് ഓണേഴ്സ് കഴിഞ്ഞദിവസം സമരത്തിൽ ഏർപ്പെടുമെന്ന് പറഞ്ഞിരുന്നു. അങ്ങാടിപ്പുറത്ത് എത്തുന്ന ഒരാൾക്ക് ഒരു ബൈക്ക് നിർത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ഒരു സാഹചര്യമാണ്നിലവിലുള്ളത്.