ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രി വണ്ടിയുടെ സമയക്രമത്തില്‍ മാറ്റം വേണമെന്നാവശ്യം ശക്തം
Saturday, July 6, 2024 5:13 AM IST
നിലമ്പൂര്‍: ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള അവസാനത്തെ ട്രെയിനിന്‍റെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ രാത്രി 8.10 നാണ് ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള അവസാനത്തെ വണ്ടി പുറപ്പെടുന്നത്. ഇത് 8.30 എങ്കിലും ആക്കണമെന്ന ആവശ്യമാണ് റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മയും നിലമ്പൂര്‍ മൈസൂരു കര്‍മസമിതി പ്രവര്‍ത്തകരും ശക്തമായി ഇപ്പോഴും ആവശ്യപ്പെടുന്നത്.

പലപ്പോഴും ഷൊര്‍ണൂരില്‍ നിന്ന് 8.10 നുള്ള വണ്ടി പുറപ്പെട്ടതിനുശേഷം നിലമ്പൂരിലേക്കുള്ള ധാരാളം യാത്രക്കാര്‍ മറ്റു വണ്ടികളില്‍ ഷൊര്‍ണൂരിലെത്തുന്നുണ്ട്. അവര്‍ക്ക് നിലമ്പൂരിലേക്ക് പോകാന്‍ മറ്റുവണ്ടികളില്ല.

വല്ലപ്പോഴും ഷൊര്‍ണൂര്‍ വഴി വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് ആശ്രയം. ഷൊര്‍ണൂരില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് കയറി നിലമ്പൂരും വഴിക്കടവും എത്തുന്നതിന്‍റെ ബുദ്ധിമുട്ടോര്‍ത്ത് പലരും നേരംപുലരും വരെ ഷൊര്‍ണൂരില്‍ തന്നെ രാജ്യറാണിക്കായി കാത്തിരിക്കാറാണ് പതിവ്. ഷൊര്‍ണൂര്‍ വണ്ടി നിലമ്പൂരിലേക്കു പുറപ്പെട്ടതിന് ശേഷം ഷൊര്‍ണൂരിലെത്തുന്ന കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലെ നിലമ്പൂര്‍ യാത്രക്കാര്‍ പലപ്പോഴും വണ്ടികിട്ടാതെ ഷൊര്‍ണൂരില്‍ തന്നെ കാത്തിരിക്കും.

ഷൊര്‍ണൂര്‍ നിലമ്പൂര്‍ തീവണ്ടിയും കണ്ണൂര്‍ എക്സ്പ്രസും ഷൊര്‍ണൂരില്‍ അടുത്തടുത്ത പ്ലാറ്റുഫോമുകളിലാണ് നേരത്തെ കിടന്നിരുന്നത്. കണ്ണൂര്‍ എക്സിക്യൂട്ടീവ് സമയത്തെത്തിയാല്‍ നിലമ്പൂര്‍ വണ്ടിയിലേക്ക് മാറിക്കയറല്‍ എളുപ്പമായിരുന്നു. എന്നാല്‍ പിന്നീട് പ്ലാറ്റ്ഫോം മാറ്റമുണ്ടായതും യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്.

കണ്ണൂര്‍ എക്സ്പ്രസ് ആറാം പ്ലാറ്റ്ഫോമിലും നിലമ്പൂര്‍ വണ്ടി ഒന്നിലുമാണ് ഇപ്പോള്‍ നിര്‍ത്തുന്നത്. ആലപ്പുഴയില്‍ നിന്നു വരുന്ന കണ്ണൂര്‍ എക്സ്പ്രസില്‍ ഷൊര്‍ണൂരില്‍ ഇറങ്ങുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും നിലമ്പൂര്‍ ഭാഗത്തേക്ക് പോകേണ്ടവരാണ്. എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ സമയമാറ്റവും നിലവിലെ പ്രതിസന്ധിക്കു കാരണമാണ്. മുമ്പ് അര മണിക്കൂര്‍ നേരത്തെ ഈ വണ്ടി ഷൊര്‍ണൂരിലെത്തിയിരുന്നു.

സമയം പുനക്രമീകരിച്ചതോടെ ഈ വണ്ടിയില്‍ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് പറയുന്നു. തിരുവനന്തപുരത്തു നിന്നുള്ള കേരള എക്സ്പ്രസിലെ യാത്രക്കാരും വണ്ടി മാറിക്കയറി കണ്ണൂര്‍ എക്സ്പ്രസിലാണു ഷൊര്‍ണൂരിലെത്തുന്നത്. റെയില്‍വേ ടൈംടേബിള്‍ പ്രകാരം നിലമ്പൂരിലേക്കുള്ള അവസാന ട്രെയിന്‍ സമയം 8.30 ആക്കി ക്രമീകരിച്ചാല്‍ ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.