ഇടയാര്‍ ദ്വീപിലേക്കുള്ള ഇരുമ്പ് പാലം അപകടാവസ്ഥയില്‍
Monday, July 1, 2024 6:26 AM IST
തിരുവല്ലം: ഇടയാര്‍ ദ്വീപിലേയ്ക്കുള്ള ഇരുമ്പ് പാലം അപകടാവസ്ഥയില്‍. പാലത്തിന് ഏത് സമയവും എന്തും സംഭവിവിക്കാമെന്ന നിലയാണുള്ളതെന്ന് ദ്വീപ് നിവാസികള്‍. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഇടയാര്‍ ദ്വീപിലേയ്ക്ക് ഗതാഗത യോഗ്യമായ പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതോടെ ശക്തമാകുകയാണ്.

നാനൂറോളം കുടുംബങ്ങള്‍ വസിക്കുന്ന ഇടയാര്‍ ദ്വീപിലേയ്ക്കുള്ള പാലത്തിന്‍റെ ശോച്യാവസ്ഥയില്‍ നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചതോടെ അടുത്തിടെ നാറ്റ്പാക്ക് അധികൃതരും പരിശോധന നടത്തിയിരുന്നു.

ഇതിനു തൊട്ടു പിന്നാലെ പാലം അപകടാവസ്ഥയിലാണെന്നും ഭാരമേറിയ വാഹനങ്ങള്‍ നിരോധിച്ചുവെന്നുമുളള നഗരസഭ സെക്രട്ടറിയുടെ അറിയിപ്പുള്ള ബാനര്‍ പാലത്തിനു സമീപത്തായി സ്ഥാപിച്ചു കഴിഞ്ഞു. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇടയാര്‍ ദ്വീപിലേയ്ക്ക് ഭാരകൂടുതലുളള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പടുത്തിയതോടെ പ്രദേളത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെയും നിര്‍ത്തി വച്ചിരുക്കുന്നതായി ദ്വീപ് നിവാസികള്‍ പറയുന്നു.

ദ്വീപിന്‍റെ മൂന്ന് വശവും പാര്‍വതി പുത്തനാറും ഒരു വശം കരമനയാറാലും ചുറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെയ്ക്കുള്ള ഏക സഞ്ചാര മാര്‍ഗമാണ് കാലപ്പഴക്കാത്താല്‍ തകര്‍ച്ച ഭീഷണി നേരിടുന്നത്. പാലത്തിന്‍റെ പ്രതലത്തിലെ തൂണുകളും ഇരുമ്പ് ഷീറ്റുകളും പൂര്‍ണമായും ദ്രവിച്ചു കഴിഞ്ഞു. പാലത്തില്‍ വലിയ വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ പൊക്കം കുറഞ്ഞ രണ്ട് തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് നഗരസഭ വലിയ വാഹനങ്ങളുടെ ഗതാഗതം തടഞ്ഞുകൊണ്ടുളള ബാനറും സ്ഥാപിച്ചത്. തൂണുകള്‍ സ്ഥാപിച്ച് ഭാരകൂടുതലുള്ള വാഹനങ്ങളുടെ പ്രവേശനം തടഞ്ഞതോടെ ആംബുലന്‍സുകള്‍ക്കും ദ്വീപിലേയ്ക്കുള്ള കടയില്‍ റേഷന്‍ എത്തിക്കുന്നതിനുള്ള മാര്‍ഗവും അടഞ്ഞിരിക്കുകയാണുണ്ടായത്. ഇപ്പോള്‍ അവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സുകള്‍ എത്തുന്നത് ഇടയാര്‍ പാലം വരെയുളള ഭാഗത്താണ്.

ചെറുവാഹനങ്ങളില്‍ രോഗിയെ എത്തിച്ച ശേഷമാണ് ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നത്. ഇതില്‍ ദ്വീപ് നിവാസികള്‍ ഏറെ ആശങ്കയിലാണ്. 2006-ല്‍ തിരുവനന്തപുരം നഗരസഭയുടെ സുവര്‍ണ ജൂബിലി സ്മാരകമെന്ന നിലയിലാണ് ഇടയാര്‍ ദ്വീപിലേയ്ക്കുളള നിലവിലുളള ഇരുമ്പ് പാലം സ്ഥാപിച്ചത്.

പാലം വരുന്നതിനു മുമ്പ് ദ്വീപ് നിവാസികളുടെ ഏക ആശ്രയം കടത്തു വളളങ്ങളായിരുന്നു. പാലം വന്നതോടെ കടത്ത് വളളക്കാരുടെ അന്നം മുട്ടിയെന്ന ആക്ഷേപവും അന്ന് ഉയര്‍ന്നിരുന്നു.