പ്രതിപക്ഷ എംപിമാരെ അപലപിച്ച് ലോക്സഭ പ്രമേയം പാസാക്കി
പ്രതിപക്ഷ എംപിമാരെ അപലപിച്ച് ലോക്സഭ പ്രമേയം പാസാക്കി
Wednesday, July 3, 2024 1:38 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ മറുപടി പ്രസംഗം തടസപ്പെടുത്താൻ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരുടെ നടപടിയെ അപലപിച്ച് ലോക്സഭയിൽ ഭരണപക്ഷം ഇന്നലെ പ്രമേയം പാസാക്കി.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതോടെയാണു സ്പീക്കർ ശബ്ദവോട്ടെടെ പ്രമേയം പാസായതായി പ്രഖ്യാപിച്ചത്.

രണ്ടേകാൽ മണിക്കൂർ നീണ്ട മോദിയുടെ പ്രസംഗത്തിന്‍റെ തുടക്കം മുതൽ അവസാനം വരെ ഇന്ത്യ സഖ്യം എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നും മണിപ്പുരിന് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മോദി പ്രസംഗിക്കുന്നതിനു മുന്പായി മണിപ്പുരിലെ എംപിമാർ അടക്കമുള്ളവർക്കു പ്രസംഗിക്കാൻ അവസരം നൽകണമെന്നും രണ്ടു മിനിറ്റ് വിശദീകരിക്കാൻ തന്നെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഴുന്നേറ്റു. എന്നാൽ സ്പീക്കർ ഓം ബിർല ഈയാവശ്യം തള്ളി. ഇതേ തുടർന്നാണ് കോണ്‍ഗ്രസ്, എസ്പി, ഡിഎംകെ, തൃണമൂൽ, സിപിഎം അടക്കമുള്ള പാർട്ടികളുടെ എംപിമാർ സംയുക്ത പ്രതിഷേധം തുടങ്ങിയത്.

കേരളത്തിൽ നിന്നുള്ള ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർ നടുത്തളത്തിലിറങ്ങിയുള്ള മുദ്രാവാക്യം വിളികൾക്ക് നേതൃത്വം നൽകി. മണിപ്പുരിൽ നിന്നുള്ള എംപിമാർക്കു പുറമേ ബെന്നിയും ഹൈബിയും പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനു തൊട്ടുമുന്നിൽ ചെന്നു നിന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചെങ്കിലും മോദി പ്രസംഗം നിർത്തിയില്ല.


തനിക്കുകുടിക്കാൻ കരുതിയിരുന്ന വെള്ളം പ്രധാനമന്ത്രി ഹൈബിക്കു നൽകി. നിങ്ങൾക്ക് എന്നും പ്രതിപക്ഷത്തിരിക്കാനേ യോഗമുണ്ടാകൂവെന്നും മോദി പറഞ്ഞു. കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഗൗരവ് ഗൊഗോയിയും അടക്കമുള്ളവരാണ് പ്രതിഷേധം ഏകോപിപ്പിച്ചത്.

കഴിഞ്ഞ ലോക്സഭയിലേതിനു വ്യത്യസ്തമായി പ്രതിപക്ഷശബ്ദം കൂടുതൽ ശക്തമായത് ഇന്നലെ ശ്രദ്ധേയമായി. ഭരണപക്ഷവും സ്പീക്കറും എത്ര ശ്രമിച്ചിട്ടും ഇന്ത്യ സഖ്യം എംപിമാരെ പിന്തിരിപ്പിക്കാനോ ശാന്തരാക്കാനോ കഴിഞ്ഞില്ല. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയോടെ കഴിഞ്ഞ 28ന് ആരംഭിച്ച ലോക്സഭാ സമ്മേളനം നിശ്ചയിച്ചിരുന്നതിനും ഒരു ദിവസം നേരതത്തേ ഇന്നലെ പിരിഞ്ഞു.

മറുപടി പ്രസംഗത്തിനിടെ ഇന്നലെ ഹത്രാസിലുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമാക്കിയെന്നും പ്രധാനമന്ത്രി ലോക്സഭയെ അറിയിച്ചു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിേന്മേലുള്ള ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടിയോടെ രാജ്യസഭ ഇന്നു വൈകുന്നേരമാകും പിരിയുക.

പൊതുബജറ്റ് അടക്കമുള്ളവയ്ക്കായി പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം 22 മുതൽ ഓഗസ്റ്റ് 14 വരെ നടത്താനാണു സർക്കാരിന്‍റെ ആലോചന.

എന്നാൽ ബജറ്റ് സമ്മേളനത്തിന്‍റെ തീയതികൾ പിന്നീടാകും ഔദ്യോഗികമായി തീരുമാനിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.