കേജരിവാൾ ഡൽഹി ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും
കേജരിവാൾ ഡൽഹി ഹൈക്കോടതിയിൽ; ഹർജി നാളെ പരിഗണിക്കും
Thursday, July 4, 2024 12:59 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതി ക്കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കണ്‍വീനറുമായ അരവിന്ദ് കേജരിവാൾ. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കേജരിവാൾ നേരിട്ട് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി നാളെ പരിഗണിക്കും. അന്വേഷണമെന്ന പേരിൽ സിബിഐ ക്രൂരമായി തന്നെ ഉപദ്രവിക്കുകയാണെന്ന് കേജരിവാൾ ഹർജിയിൽ ആരോപിച്ചു. സിബിഐയുടെ ഇത്തരം നടപടികൾ കടുത്ത നിരാശയുണ്ടാക്കുന്നതാണെന്നും കേജരിവാൾ ഹർജിയിൽ പറയുന്നു.

കേജരിവാളിന്‍റെ അറസ്റ്റ് നിയമപരമല്ലെന്നും നടപടികളൊന്നും പാലിക്കാതെയാണെന്നും അദ്ദേഹത്തിനു വേണ്ടി അഭിഭാഷകൻ രജത് ഭരദ്വാജ് പറഞ്ഞു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മൻമോഹൻ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേജരിവാളിന്‍റെ കേസ് പരിഗണിക്കുന്നത്.


ഇന്നു കേസ് പരിഗണിക്കണമെന്ന് കേജരിവാളിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹർജി പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതിയുടേത്‌. ഇതിനിടെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും ബിആർഎസ് നേതാവ് കെ. കവിതയുടെയും കസ്റ്റഡി ജൂലൈ 25 വരെ നീട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.