മോദിയുടെ അവകാശവാദം അതിശയിപ്പിക്കുന്നത്: ജയ്റാം രമേശ്
മോദിയുടെ അവകാശവാദം അതിശയിപ്പിക്കുന്നത്: ജയ്റാം രമേശ്
Thursday, July 4, 2024 1:54 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സ്ഥിതി ഇപ്പോഴും സംഘർഷഭരിതമാണെന്നും, കലാപം തുടങ്ങിയ 2023 മേയ് മൂന്നിനു ശേഷം മണിപ്പുർ സന്ദർശിക്കാൻപോലും തയാറാകാത്ത പ്രധാനമന്ത്രി മോദിയുടെ അവകാശവാദം അതിശയിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ്.

രാജ്യസഭയിൽ ഇന്നലെ മോദി മണിപ്പുരിൽ സംഘർഷം കുറഞ്ഞുവെന്നു പറഞ്ഞതിനു പിന്നാലെയാണ് മോദിയെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയത്.

മാസങ്ങൾ നീണ്ട മൗനത്തിനു ശേഷം, മണിപ്പുരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന അതിശയിപ്പിക്കുന്ന അവകാശവാദമാണ് ജീവശാസ്ത്രപരം (ബയോളജിക്കൽ) അല്ലാത്ത പ്രധാനമന്ത്രി ഇന്നലെ രാജ്യസഭയിൽ നടത്തിയത്.


യഥാർഥത്തിൽ, സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്. ഇന്നർ മണിപ്പുരിൽനിന്നുള്ള എംപി കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇക്കാര്യം ലോക്സഭയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2023 മേയ് മൂന്നിനു രാത്രി കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചിട്ടില്ല. സംസ്ഥാനത്തെ രാഷ്‌ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടില്ല. രാഷ്‌ട്രപതിയുടെ പ്രസംഗവും ഈ വിഷയത്തിൽ നിശബ്ദമായിരുന്നു- എക്സിൽ ജയ്റാം ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.