ഹാത്രസ് ദുരന്തം: സഹായം ഉറപ്പുനൽകി രാഹുൽ ഗാന്ധി
ഹാത്രസ് ദുരന്തം: സഹായം ഉറപ്പുനൽകി രാഹുൽ ഗാന്ധി
Saturday, July 6, 2024 1:59 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളിൽ സമാശ്വാസം പകർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ സന്ദർശിച്ച രാഹുൽ, അർഹമായ സഹായം ലഭ്യമാക്കാൻ വേണ്ടതു ചെയ്യുമെന്നു വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് രാഹുൽ ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ചത്. ദുരന്തം രാഷ്‌ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറച്ചുവയ്ക്കാനാകില്ലെന്നു രാഹുൽ പറഞ്ഞു.

ദുരന്തബാധിതരുടെ കുടുംബങ്ങൾക്കു പരമാവധി നഷ്‌ടപരിഹാരം കാലതാമസം കൂടാതെ അനുവദിക്കണമെന്നും അതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും രാഹുൽ ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുമായി താൻ സംസാരിച്ചതായും കൃത്യമായ പോലീസ് സംവിധാനങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഇത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയെന്നും ബന്ധുക്കൾ സൂചിപ്പിച്ചതായും രാഹുൽ പറഞ്ഞു.


മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. ഇതു തീരെ കുറവാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇന്നലെ ഡൽഹിയിൽനിന്നു റോഡ് മാർഗം അലിഗഡിലെത്തിയ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കണ്ടശേഷമാണ് രാഹുൽ ദുരന്തസ്ഥലമായ ഹാത്രസിലേക്കു പോയത്.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ്, ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ്, മറ്റു നേതാക്കൾ എന്നിവർക്കൊപ്പമാണ് രാഹുൽ ഹാത്രസിലെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.