“മണിപ്പുർ സർക്കാരിനെ വിശ്വാസമില്ല”; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
“മണിപ്പുർ സർക്കാരിനെ വിശ്വാസമില്ല”; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
Thursday, July 4, 2024 1:54 AM IST
ന്യൂഡൽഹി: മണിപ്പുർ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉയർത്തി സുപ്രീംകോടതി. മണിപ്പുരിലെ സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ജെൽ ഭുയാൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ചതിലാണ് കോടതിയുടെ രൂക്ഷവിമർശനം. മണിപ്പുർ സർക്കാരിന്‍റെ ഈ നടപടി ഞെട്ടിച്ചെന്നും കോടതി വ്യക്തമാക്കി.

തടവുകാരൻ കുക്കി വിഭാഗത്തിൽപ്പെട്ടയാളാണ് എന്ന കാരണത്താലാണ് ചികിത്സ നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നും കോടതി നിരീക്ഷിച്ചു. കടുത്ത നടുവേദനയെത്തുടർന്ന് ജയിൽ അധികൃതരോട് ഇയാൾ പരാതിപ്പെട്ടിട്ടും ചികിത്സ നല്കാൻ ജയിൽ അധികൃതർ തയാറായില്ലെന്നും കോടതി കണ്ടെത്തി.


കഴിഞ്ഞ നവംബർ 22ന് ജയിലിലെ മെഡിക്കൽ ഓഫീസർ ഇദ്ദേഹത്തിന് എക്സ്റേ ശിപാർശ ചെയ്തിരുന്നു. എന്നാൽ, ജയിലിൽ ഇത് ലഭ്യമല്ലാതിരുന്നതിനാൽ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഇതിനു തയാറാകാതിരുന്ന ജയിൽ അധികൃതരുടെ സമീപനം ഗൗരവതരമായാണ് കോടതി കാണുന്നതെന്ന് വ്യക്തമാക്കി.

തടവുകാരനെ ഗോഹട്ടി മെഡിക്കൽ കോളജിലേക്കു മാറ്റാനും ആവശ്യമായ ചികിത്സ നൽകാനും കോടതി ഇന്നലെ ഉത്തരവിട്ടു. ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്യാൻ ജയിൽ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു.

കൃത്യമായ ചികിത്സ നൽകിയ ശേഷം ഇതു സംബന്ധിച്ച വിശദമായ മെഡിക്കൽ റിപ്പോർട്ട് 15നോ അതിന് മുന്പോ സമർപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.