ഹാത്രസ് ദുരന്തം: നിയമനിർമാണം ആവശ്യമെന്ന് ഖാർഗെ
ഹാത്രസ് ദുരന്തം: നിയമനിർമാണം ആവശ്യമെന്ന് ഖാർഗെ
Thursday, July 4, 2024 1:54 AM IST
ന്യൂഡൽഹി: ഹാത്രസിലെ അപകടം സഭയിൽ ഉന്നയിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. ആൾക്കൂട്ടം പങ്കെടുക്കുന്ന പരിപാടികളിൽ ആളുകളുടെ സുരക്ഷാ ഉറപ്പാക്കുന്ന ഒരു നിയമവും ഇന്ന് രാജ്യത്ത് നിലവിലില്ല. ഇത്തരം ആൾക്കൂട്ട പരിപാടിയിൽ ആളുകളെ സംരക്ഷിക്കാൻ ശക്തമായ നിയമം ആവശ്യമാണെന്ന് ഖാർഗെ രാജ്യസഭയിൽ ഉന്നയിച്ചു.

ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണമനുസരിച്ച് മുൻകരുതലുകളടക്കമുള്ള കാര്യങ്ങൾ ഉണ്ടാകണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് സർക്കാരിന്‍റെ അനാസ്ഥയ്ക്ക് ഉദാഹരണമാണ് ഹാത്രസിലുണ്ടായ അപകടമെന്ന് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു. അനുവദിച്ചതിലും മൂന്നിരട്ടി ആൾക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുത്തത്.

ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, ആശുപത്രിയിൽ ആവശ്യത്തിന് ഡോക്‌ടർമാരുണ്ടായില്ല തുടങ്ങി അനാസ്ഥയുടെ നീണ്ട പട്ടികയാണ് ഹാത്രസ് അപകടത്തത്തുടർന്ന് പുറത്തു വരുന്നതെന്ന് പ്രിയങ്ക പ്രതികരിച്ചു.


ഇത്തരം ദാരുണമായ സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദി ? പാലം തകർന്നും ട്രെയിൻ അപകടത്തിലും ആളുകൾ മരിക്കുന്നു. ഇത്തരം അപകടം മൂടിവയ്ക്കുന്നതിനു പകരം അപകടങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും നിയമ നിർമാണം നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

അതേസമയം, അപകടത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.