നീറ്റ് ഹർജി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് പരിഗണിക്കും
നീറ്റ് ഹർജി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് പരിഗണിക്കും
Wednesday, July 3, 2024 1:39 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയിലെ ക്രമക്കേടുകളും അത് ചോദ്യം ചെയ്തുള്ള വിവിധ ഹർജികളും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റീസിനൊപ്പം ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ചോദ്യപേപ്പർ ചോർച്ച ആരോപിച്ചു സമർപ്പിച്ച ഹർജിയിൽ മേയ് 17ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരീക്ഷ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ്ഏജൻസിക്കും (എൻടിഎ) കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചിരുന്നു.


വേനലവധിക്കു ശേഷം കോടതി തുറക്കുന്ന എട്ടിനു മുന്പ് നോട്ടീസിന് മറുപടി നൽകണമെന്നും എട്ടിന് തന്നെ എല്ലാ ഹർജികളും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അന്ന് തള്ളി. വിശദമായ വാദം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തിൽ കോടതിയുടെ നിലപാട് അറിയിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.