നീറ്റ്-യുജി: കൂടുതൽ കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തു
നീറ്റ്-യുജി:  കൂടുതൽ കേസുകൾ സിബിഐ  രജിസ്റ്റർ ചെയ്തു
Wednesday, June 26, 2024 1:43 AM IST
സെബിൻ ജോസഫ്

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു.

ബിഹാറിലെയും ജാർഖണ്ഡിലെയും പരീക്ഷാകേന്ദ്രങ്ങളിലും ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കോച്ചിംഗ് സെന്‍ററുകളിലും സംഘം പരിശോധന നടത്തി. മുൻവർഷത്തെ പരീക്ഷയെ അപേക്ഷിച്ച് ഈവർഷം അസാധാരണമായി അധികമാർക്ക് ലഭിച്ചവരെ സംബന്ധിച്ചും അന്വേഷണം നടത്തും.

ഇതിനിടെ, കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നതു സംബന്ധിച്ച് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും നിർദേശം തേടുമെന്ന് കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതി അധ്യക്ഷൻ ഡോ. രാധാകൃഷ്ണൻ പറഞ്ഞു. മാറ്റിവച്ച നീറ്റ്-പിജി പരീക്ഷ വൈകാതെ നടത്തുന്നതു സംബന്ധിച്ചും കേന്ദ്രസർക്കാർ ആലോചന നടത്തുന്നുണ്ട്.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖിയ സൂത്രധാരൻ സഞ്ജീവ് മുഖിയ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ബിഹാർ പോലീസിന്‍റെ സാന്പത്തിക കുറ്റവിഭാഗം സിബിഐക്കു കേസ് കൈമാറിയപ്പോൾ മുഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരുന്നു. "സോൾവർ ഗ്യാംഗ്'എന്നറിയപ്പെടുന്ന അന്തർസംസ്ഥാന സംഘമാണു ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ബിഹാർ അധ്യാപക റിക്രൂട്ട്മെന്‍റ് പരീക്ഷ ഉൾപ്പെടെ അഞ്ചു പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ പ്രതിയാണ് മുഖിയ. വിവിധ സംസ്ഥാനങ്ങളിൽ ഇദ്ദേഹത്തിന്‍റെ കൂട്ടാളികൾ പ്രവർത്തിക്കുന്നുണ്ട്. ഇയാളുടെ മകൻ ഡോ. ശിവ (ബിട്ടു)യും ചോദ്യപേപ്പർ ചോർത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്.


നളന്ദ സ്വദേശിയായ മുഖിയ 20 വർഷമായി ചോദ്യപേപ്പർ ചോർത്തുന്ന സംഘത്തിലുണ്ട്. 1990കളിൽ മത്സരപരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തിയിരുന്ന രഞ്ജിത് ഡോണുമായി ചേർന്ന് ഇയാൾ പ്രവർത്തിച്ചിരുന്നു.

നിലവിൽ നളന്ദ നൂർസരായി ഉദ്യാൻ വിദ്യാലയത്തിൽ ടെക്നിക്കൽ അസിസ്റ്റന്‍റായി ജോലി ചെയ്യുകയാണ്. ബിഹാർ ബ്ലോക്ക് ലെവൽ പരീക്ഷ, ഉത്തരാഖണ്ഡ് പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷ എന്നിവയുടെ ചോദ്യപേപ്പറുകൾ ചോർത്തിയ കേസിൽ മുഖിയ അറസ്റ്റിലായിട്ടുണ്ട്.

മേയ് അഞ്ചിനു രാവിലെ നീറ്റ്-യുജി പരീക്ഷയ്ക്കുമുന്പ് ചില വിദ്യാർഥികൾക്ക് ചോദ്യവും ഉത്തരവും ലഭിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽനിന്ന് സോൾവർ ഗ്യാംഗിലെ അഞ്ചുപേർ അറസ്റ്റിലായി.

നളന്ദ ഭുതഹഖാർ പഞ്ചായത്ത് അധ്യക്ഷ മമത ദേവിയാണ് മുഖ്യയുടെ ഭാര്യ. 2020 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ജെഡി-യു വിട്ട് എൽജെപിയിൽ ചേർന്ന് ഹർനൗട്ടിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ഇതാണ് ജെഡി-യു, എൽജെപി പാർട്ടികൾക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്ന് ആരോപണമുയരാൻ കാരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.