ഇക്കളി അറിയില്ല; രാഷ്‌ട്രീയ ബൂട്ടഴിച്ച് ബൂട്ടിയ
ഇക്കളി അറിയില്ല; രാഷ്‌ട്രീയ ബൂട്ടഴിച്ച് ബൂട്ടിയ
Wednesday, June 26, 2024 1:43 AM IST
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ രാഷ്‌ട്രീയം വിടുകയാണെന്നു പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബെയ്ജിംഗ് ബൂട്ടിയ. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് വൈസ് പ്രസിഡന്‍റ്കൂടിയായ ബൂട്ടിയ ബർഫംഗ് മണ്ഡലത്തിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുടെ റിക്ഷൽ ഡോർജി ബൂട്ടിയോടു പരാജയപ്പെട്ടിരുന്നു.

ആറാം തെരഞ്ഞെടുപ്പ് പരാജയമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം തനിക്കു പറ്റിയതല്ലെന്നു തിരിച്ചറിഞ്ഞതായി ബൂട്ടിയ പറഞ്ഞു. എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽനിന്നും പിന്മാറുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

“സിക്കിമിന്‍റെ കായിക, വിനോദസഞ്ചാര മേഖലകളുടെ വികസനത്തിനായുള്ള മികച്ച ആശയങ്ങൾ എന്‍റെ പക്കലുണ്ട്. ഒരു അവസരം ലഭിച്ചാൽ, സംസ്ഥാനത്തിന്‍റെ വളർച്ചയ്ക്ക് സത്യസന്ധമായും ആത്മാർഥമായും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അതുണ്ടായില്ല. സംസ്ഥാനത്തെയും രാജ്യത്തെയും ജനങ്ങൾക്ക് നല്ലതു ചെയ്യുക എന്നതായിരുന്നു എന്‍റെ രാഷ്‌ട്രീയലക്ഷ്യം’’- ബൂട്ടിയ പറഞ്ഞു.


2014ൽ ആണ് ബൂട്ടിയ രാഷ്‌ട്രീയത്തിൽ ആദ്യമായി ബൂട്ടുകെട്ടുന്നത്. ലോക്സഭയിലേക്ക് ഡാർജലിംഗിൽനിന്ന് തൃണമൂൽ സ്ഥാനാർഥിയായാണു മത്സരിച്ചത്. കന്നിയങ്കത്തിൽതന്നെ പരാജയപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുഡിയിൽനിന്ന് ഇദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിക്കിമിലെ ഗാംഗ്ടോക്കിൽനിന്നും തുമേൻ ലിങ്കിയിൽനിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2019ൽ ഗാംഗ്ടോക്കിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഫലം മറിച്ചായില്ല. പത്തു വര്‍ഷത്തിനിടെ ആറു തവണയാണ് ബൂട്ടിയ പരാജയപ്പെട്ടത്.

2018ൽ സ്വന്തം സംസ്ഥാനത്ത് ഹംരോ സിക്കിം പാർട്ടി രൂപീകരിച്ചാണ് സജീവ രാഷ്‌ട്രീയക്കാരനായത്. എന്നാൽ കഴിഞ്ഞ വർഷം പാർട്ടിയെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽ ലയിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.