രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖാർഗെ
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖാർഗെ
Wednesday, June 26, 2024 1:43 AM IST
ന്യൂഡൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നു കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാനാണ് പ്രധാനമന്ത്രി ഭൂതകാലത്തിന്‍റെ ചുരുളഴിക്കുന്നത്. സമവായത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും സംസാരിക്കുന്ന പ്രധാനമന്ത്രി മോദി നേർവിപരീതമായാണു ചെയ്യുന്നതെന്നും ഖാർഗെ ആരോപിച്ചു. ബിജെപിയുടെ മോഹങ്ങൾ വെട്ടിച്ചുരുക്കാനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

പാർട്ടികളെ തകർക്കുക, തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പിൻവാതിലിലൂടെ വീഴ്ത്തുക, പ്രതിപക്ഷ നേതാക്കൾക്കെതിരേ ഇഡി, സിബിഐ, ഐടി തുടങ്ങിയ ഏജൻസികളുടെ ദുരുപയോഗം, മുഖ്യമന്ത്രിമാരെ ജയിലിൽ അടയ്ക്കുക, തെരഞ്ഞെടുപ്പിനുമുന്പ് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ മോദിസർക്കാരിന്‍റെ നടപടികളല്ലേ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഖാർഗെ ചോദിച്ചു.

“നരേന്ദ്രമോദീ, രാജ്യം ഭാവിയിലേക്ക് ഉറ്റുനോക്കുന്നു, പക്ഷേ നിങ്ങളുടെ പരാജയങ്ങൾ മറയ്ക്കാൻ നിങ്ങൾ ഭൂതകാലത്തിൽ മാന്തി കുഴിയുണ്ടാക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 140 കോടി ഇന്ത്യക്കാരെ നിങ്ങൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്താണെന്ന് മനസിലാക്കിച്ചു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഇതെല്ലാം ആഴത്തിലുള്ള ആഘാതം സൃഷ്‌ടിച്ചു.’’-ഖാർഗെ പറഞ്ഞു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഭരണഘടനയെ സ്നേഹിക്കാൻ അവകാശമില്ലെന്ന പ്രധാനമന്ത്രി മോദിയുടെ വിമർശനത്തോടു പ്രതികരിക്കവെയായിരുന്നു ഖാർഗെയുടെ കുറിപ്പ്.


146 പ്രതിപക്ഷ എംപിമാരെ പാർലമെന്‍റിൽനിന്നു സസ്പെൻഡ് ചെയ്യുകയും ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ ശിക്ഷാനിയമം, ഇന്ത്യൻ തെളിവ് നിയമം എന്നിവ മാറ്റാൻ മൂന്ന് പുതിയ നിയമങ്ങൾ കൊണ്ടുവരുകയും ചെയ്തപ്പോൾ മോദി പറഞ്ഞ സമവായം എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ ചോദിച്ചു.

മഹാത്മാഗാന്ധി, അംബേദ്കർ, ഛത്രപതി ശിവജി തുടങ്ങിയ മഹാരഥന്മാരുടെ പ്രതിമകൾ പാർലമെന്‍റ് സമുച്ചയത്തിനുള്ളിൽ പ്രതിപക്ഷത്തോടുപോലും ചോദിക്കാതെ മാറ്റി സ്ഥാപിച്ചപ്പോൾ എവിടെയാണു സമവായമുണ്ടായത്.

15 കോടി കർഷക കുടുംബങ്ങളുടെമേൽ മൂന്ന് പുതിയ കാർഷികനിയമങ്ങൾ അടിച്ചേൽപ്പിക്കുകയും മാസങ്ങളോളം റോഡിലിരുന്നു പ്രതിഷേധിച്ച കർഷകർക്കെതിരേ അതിക്രമങ്ങൾ നടത്തുകയും ചെയ്തപ്പോൾ സമവായം എവിടെയായിരുന്നു? നോട്ട് നിരോധനം, ലോക്ഡൗണ്‍, ഇലക്‌ടറൽ ബോണ്ട് നിയമം എന്നിവയടക്കം സർക്കാർ സമവായം ഉപയോഗിക്കാത്തതിന് മറ്റു നിരവധി ഉദാഹരണങ്ങളുണ്ടെന്നും ഖാർഗെ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.