അഭിഭാഷകന്‍റെ മരണം: മുൻ ബാർ അസോ. പ്രസിഡന്‍റ് അറസ്റ്റിൽ
അഭിഭാഷകന്‍റെ മരണം: മുൻ ബാർ അസോ. പ്രസിഡന്‍റ് അറസ്റ്റിൽ
Wednesday, June 26, 2024 1:43 AM IST
ശ്രീനഗർ: അഭിഭാഷകന്‌ കൊല്ലപ്പെട്ട കേസിൽ മുൻ ജമ്മു കാഷ്മീർ ബാർ അസോസിയേഷൻ പ്രസിഡന്‍റ് മിയാൻ ഖയൂം അറസ്റ്റിൽ.

സഹ അഭിഭാഷകൻ ബാബർ ഖാദ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ മിയാനെ അറസ്റ്റ് ചെയ്തത്.‌ മനുഷ്യാവകാശ പ്രവർത്തകനായ ബാബർ 2020 സെപ്റ്റംബറിൽ ഡൗണ്ടൗണിലെ ഹവൽ പ്രദേശത്തെ അദ്ദേഹത്തിന്‍റെ വസതിയിൽ വച്ച് വെടിയേറ്റാണു കൊല്ലപ്പെട്ടത്.

മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുന്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മിയാൽ ഖയൂം എതിർശബ്ദങ്ങളെ അടിച്ചമർത്തുകയും ബാർ അസോസിയേഷനെ വിഘടനവാദി നേതാവ് ഗീലാനിയുടെ ഹൂറിയത്ത് കോണ്‍ഫറൻസ് വിഭാഗത്തിന്‍റെ മുഖപത്രമായി മാറ്റുകയും ചെയ്തുവെന്ന് ബാബർ ആരോപിച്ചിരുന്നു.


ബാബറിന്‍റെ കൊലപാതകം അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) രൂപവത്കരിച്ചിരുന്നു. കൊലപാതകത്തിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ സാഖിബ് മൻസൂറിനു പങ്കുണ്ടെന്നു പോലീസ് കണ്ടെത്തിയതോടെ കേസ് എസ്ഐഎ ഏറ്റെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.