കോല്‍ക്കത്ത: 18-ാം സീസൺ ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ആവേശംകെടുത്തി ആദ്യമായി മഴ കളിച്ചു. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബ് കിംഗ്‌സും ആതിഥേയരായ നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മഴയെത്തുടർന്ന് ഉപേക്ഷിച്ചു, ഇരുടീമും ഓരോ പോയിന്‍റ് പങ്കുവച്ചു. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് സ്വന്തമാക്കി. തുടർന്നു മറുപടിക്കായി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രീസിലെത്തിയപ്പോഴാണ് മഴ വില്ലനായത്.

കെകെആർ ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സ് എടുത്തുനിൽക്കേ മഴയിൽ മത്സരം നിർത്തിവച്ചു, പിന്നീട് ഉപേക്ഷിച്ചു.

സെഞ്ചുറി കൂട്ടുകെട്ട്

2025 ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സും സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചു. ആദ്യ വിക്കറ്റിലായിരുന്നു പഞ്ചാബ് കിംഗ്‌സിന്‍റെ സെഞ്ചുറി കൂട്ടുകെട്ട്. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രന്‍ സിംഗും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് നേടി. 12-ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

പ്രിയാന്‍ഷ് ആര്യ 35 പന്തില്‍ നാലു സിക്‌സും എട്ട് ഫോറും അടക്കം 69 റണ്‍സ് നേടി. പ്രഭ്‌സിമ്രന്‍ സിംഗ് 49 പന്തില്‍ 83 റണ്‍സ് അടിച്ചുകൂട്ടി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു പ്രഭ്‌സിമ്രന്‍ സിംഗിന്‍റെ ഇന്നിംഗ്‌സ്. സുനില്‍ നരെയ്‌ന്‍റെ ഒരു ഓവറില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സ് അടിച്ചുകൂട്ടി.

മൂന്നാം നമ്പറായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും അടക്കം 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (എട്ട് പന്തില്‍ ഏഴ്), മാര്‍ക്കോ യാന്‍സണ്‍ (ഏഴ് പന്തില്‍ മൂന്ന്) എന്നിവര്‍ വന്നതുപോലെ മടങ്ങി. ജോഷ് ഇംഗ്ലിഷ് ആറ് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.


കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വൈഭവ് അറോറ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മാക്‌സ്‌വെല്‍ ബി വരുണ്‍

ഐപിഎല്‍ 18-ാം സീസണില്‍ രണ്ടാം തവണയാണ് വരുണ്‍ ചക്രവര്‍ത്തി പഞ്ചാബിന്‍റെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ബൗള്‍ഡാക്കുന്നത്. മുള്ളന്‍പുരില്‍ നടന്ന ആദ്യ മത്സരത്തിലും ഏഴു റണ്‍സിന് മാക്‌സ്‌വെല്ലിനെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കിയിരുന്നു. ഐപിഎല്ലില്‍ ഇത് അഞ്ചാം തവണയാണ് വരുണ്‍ ചക്രവര്‍ത്തിക്കു മുന്നില്‍ മാക്‌സ്‌വെല്‍ ബൗള്‍ഡായി പുറത്താകുന്നത്.

ഇനി സിഎസ്‌കെ മാത്രം

2025 സീസണ്‍ ഐപിഎല്ലില്‍ ഏതെങ്കിലും ഒരു വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഇതുവരെ ഇല്ലാത്ത ഏകടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പഞ്ചാബ് കിംഗ്‌സിന് എതിരേ ഡെവോണ്‍ കോണ്‍വെയും ശിവം ദുബെയും ചേര്‍ന്ന് 89 റണ്‍സ് നേടിയതാണ് സിഎസ്‌കെയുടെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. മൂന്നു പ്രാവശ്യം സെഞ്ചുറി കൂട്ടുകെട്ട് ഇതിനോടകം നേടിയ ഗുജറാത്ത് ടൈറ്റന്‍സാണ് ഇക്കാര്യത്തിൽ ഒന്നാമത്.