മലപ്പുറം: കേരള പോലീസിൽനിന്നു വിരമിക്കുന്ന പത്മശ്രീ ഡോ. ഐ.എം. വിജയൻ, റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും സ്നേഹാദരമൊരുക്കുന്നു.

ഇതിന്‍റെ ഭാഗമായി 28 ന് വൈകുന്നേരം നാലിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. മലപ്പുറം എംഎസ്പി അസിസ്റ്റന്‍റ് കമാൻഡന്‍റുമാരായാണ് ഐ.എം. വിജയനും റോയി റോജസും വിരമിക്കുന്നത് . സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്‍റ് കമാൻഡന്‍റായും വിരമിക്കുന്നു. ഏപ്രിൽ 30 നാണ് ഇവരുടെ ഔദ്യോഗിക വിരമിക്കൽ.

1980 കളിലും 1990 കളിലും ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ കേരള പോലീസ് ലെജൻഡ്സ് ടീമും സംസ്ഥാന, സർവകലാശാല, ഡിപ്പാർട്ട്മെന്‍റ് താരങ്ങൾ അണിനിരക്കുന്ന മലപ്പുറം വെറ്ററൻസ് (വിഎഫ്എ) ടീമും തമ്മിലാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.

കേരളാ പോലീസിന്‍റെ മുൻ താരങ്ങൾ അണിനിരക്കുന്ന ടീമിനെ ഐ.എം. വിജയനാണ് നയിക്കുക. റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക് പുറമെ യു. ഷറഫലി, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, കുരികേശ് മാത്യു. പി.പി. തോബിയാസ്, പി. ഹബീബ് റഹ്‌മാൻ, അലക്സ് ഏബ്രഹാം, സി.വി. ശശി, രാജേഷ്, തോമസ്, ശ്രീനിവാസൻ, ഷിംജിത്ത്, പൗലോസ്, ബഷീർ തുടങ്ങിയവർ അണിനിരക്കും.


മലപ്പുറം വെറ്ററൻസിനെ ടീമിനെ സന്തോഷ് ട്രോഫി മുൻ നായകൻ ആസിഫ് സഹീർ നയിക്കും. റഫീഖ് ഹസൻ, ഷബീർ അലി, ജസീർ കാരണത്ത്, അൻവർ ടൈറ്റാനിയം, ഹമീദ് ടൈറ്റാനിയം, സുരേന്ദ്രൻ മങ്കട, മുജീബ് അരീക്കോട്, മെഹബൂബ്, നൗഷാദ് പ്യാരി, യാസർ അറഫാത്ത്, ഷരീഫ്, യു. അബ്ദുൾ കരീം, മാനു മന്പാട് (കോച്ചുമാർ), സമദ് പറച്ചിക്കോട്ടിൽ, (മാനേജർ) എന്നിവരും എം. സുരേഷ് (കാസർഗോഡ്), വി.പി. ഷാജി (കണ്ണൂർ) തുടങ്ങിയവരുമുണ്ടാകും. മത്സരം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും.

കാൽപ്പന്തുകളിയിലൂടെ സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിച്ച ഐ.എം. വിജയൻ ഉൾപ്പടെയുള്ളവർക്ക് നൽകുന്ന യാത്രയയപ്പ് മത്സരം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾ.