സാംപ താളം
സാംപ താളം
Monday, June 10, 2024 1:19 AM IST
ബ്രിഡ്ജ്ടൗണ്‍: ഐസിസി 2024 ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്കു രണ്ടാം ജയം. ഇംഗ്ലണ്ടിനെ 36 റണ്‍സിനു കീഴടക്കി. ഇംഗ്ലണ്ടിന് ഇതുവരെ ജയിക്കാനായിട്ടില്ല. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് 20 ഓവറിൽ ഏഴു വിക്കറ്റിന് 201 റണ്‍സ് നേടി. ഈ ലോകകപ്പിൽ ആദ്യത്തെ 200 റണ്‍സാണ്. ട്രാവിഡ് ഹെഡ് (34), ഡേവിഡ് വാർണർ (39), മിച്ചൽ മാർഷ് (35), ഗ്ലെൻ മാക്സ്‌വെൽ (28), മാർകസ് സ്റ്റോയിൻസ് (30) എന്നിവരുടെ പ്രകടനമാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമിട്ട ഇംഗ്ലണ്ടിന് 20 ഓവറിൽ ആറു വിക്കറ്റിന് 165 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഫിൽ സാൾട്ടും (37) ജോസ് ബട്‌‌ലറും (42) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ, ഇവരെ പുറത്താക്കിയ ആദം സാംപ കളി ഓസീസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. സാംപയാണ് കളിയിലെ താരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.