ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ വെസ്റ്റ് ഇൻഡീസിനുവേണ്ടി നിക്കോളാസ് പുരാൻ (32 പന്തിൽ 36), റോവ്മാൻ പവൽ (17 പന്തിൽ 36), ജോണ്സണ് ചാൾസ് (34 പന്തിൽ 38), ഷെർഫാൻ റൂർഥർഫോഡ് (15 പന്തിൽ 28 നോട്ടൗട്ട്) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ വിയർത്തശേഷമാണ് ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ പ്രവേശിച്ചതെന്നതാണ് ശ്രദ്ധേയം. അതേസമയം, ട്വന്റി-20യിൽ തുടർച്ചയായ ഒന്പതു ജയത്തിനുശേഷമാണ് വിൻഡീസ് തോൽവി വഴങ്ങുന്നത്.