കിവീസ് ആശ്വാസം
കിവീസ് ആശ്വാസം
Sunday, June 16, 2024 12:53 AM IST
ട്രിനിഡാഡ്: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിന് ആദ്യജയം. ഗ്രൂപ്പ് സിയിൽ ന്യൂസിലൻഡ് ഒന്പത് വിക്കറ്റിന് ഉഗാണ്ടയെ തോൽപ്പിച്ചു.

അഫ്ഗാനിസ്ഥാനോടും വെസ്റ്റ് ഇൻഡീസിനോടും പരാജയപ്പെട്ട ന്യൂസിലൻഡ് സൂപ്പർ എട്ട് കാണാതെ ഇതിനോടകം പുറത്തായതാണ്. എന്നാൽ, തിങ്കളാഴ്ച പാപ്പുവ ന്യൂ ഗ്വിനിയയ്ക്കെതിരേ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം കൂടി കിവീസിന് ശേഷിക്കുന്നുണ്ട്.

ഉഗാണ്ടയ്ക്കെതിരേ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. കെന്നത്ത് വൈശ്വ (11) മാത്രമാണ് ഉഗാണ്ടയുടെ ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്.

ടിം സൗത്തി നാല് ഓവറിൽ നാല് റണ്‍സിന് മൂന്നും ട്രെന്‍റ് ബോൾട്ട് നാല് ഓവറിൽ ഏഴ് റണ്‍സിന് രണ്ടും മിച്ചൽ സാന്‍റ്നർ 3.4 ഓവറിൽ എട്ട് റണ്‍സിന് രണ്ടും ചരിൻ രവീന്ദ്ര മൂന്ന് ഓവറിൽ ഒന്പതിന് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. അതോടെ 18.4 ഓവറിൽ ഉഗാണ്ട 40 റണ്‍സിനു പുറത്ത്. ടിം സൗത്തിയാണ് പ്ലെയർ ഓഫ് ദ മാച്ച്.

ചെറിയ സ്കോർ പിന്തുടർന്ന ന്യൂസിലൻഡിനുവേണ്ടി ഡെവോണ്‍ കോണ്‍വെ 15 പന്തിൽ 22 റണ്‍സുമായും രചിൻ രവീന്ദ്ര ഒരു പന്തിൽ ഒരു റണ്ണുമായും പുറത്താകാതെ നിന്നു. ഫിൻ അലന്‍റെ (17 പന്തിൽ ഒന്പത്) വിക്കറ്റ് മാത്രമാണ് ന്യൂസിലൻഡിന് നഷ്ടപ്പെട്ടത്. 5.2 ഓവറിൽ 41 റണ്‍സ് നേടി കിവീസ് ജയം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.