ആരിവൻ ‘പുയോളോ’
ആരിവൻ  ‘പുയോളോ’
Saturday, June 22, 2024 12:27 AM IST
യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ മിന്നും പ്രകടനമാണ് സ്പാനിഷ് ടീം ഇതുവരെ കാഴ്ചവച്ചത്. മരണ ഗ്രൂപ്പ് എന്നുവിശേഷിപ്പിക്കപ്പെട്ട ബിയിലെ ആദ്യമത്സരത്തിൽ 3-0നു ക്രൊയേഷ്യയെ കീഴടക്കിയ സ്പെയിൻ രണ്ടാം മത്സരത്തിൽ 1-0ന് ഇറ്റലിയെയും മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ഇറ്റലിക്കെതിരേ സ്പെയിനിന്‍റെ പ്രകടനം വിലയിരുത്തിയാൽ 3-0ന് എങ്കിലും ജയിക്കേണ്ടതായിരുന്നു എന്നതാണ് വാസ്തവം. എന്നാൽ, ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമ നടത്തിയ എട്ട് രക്ഷപ്പെടുത്തലുകളാണ് സ്പെയിനിനെ ഗോളിൽനിന്നം അകറ്റിയത്. ഒടുവിൽ സെൽഫ് ഗോളിലൂടെ സ്പെയിൻ ജയം സ്വന്തമാക്കി.

ആദ്യ രണ്ടു മത്സരത്തിലും ശ്രദ്ധിക്കപ്പെട്ട ഒരു കളിക്കാരനുണ്ട്, മാർക്ക് കുക്കുറെല്ല. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന കുക്കുറെല്ലയെ കടന്നു മുന്നേറുക എന്നത് ക്രൊയേഷ്യൻ, ഇറ്റാലിയൻ കളിക്കാർക്ക് പണിപ്പെട്ട ഉദ്യമമായിരുന്നു.

വിംഗ് ആക്രമണത്തിൽ പങ്കുചേരാനും കുക്കുറെല്ല ഒട്ടും മടിച്ചില്ല. സ്പാനിഷ് സെന്‍റർ ഡിഫെൻഡറായിരുന്ന കാർലെസ് പുയോളിന്‍റെ മിനിയേച്ചർ പതിപ്പാണോ കുക്കുറെല്ല എന്ന സംശയം ഫുട്ബോൾ ആരാധകർക്കിടയിലുണ്ടായി.

പുയോളിനെ അനുസ്മരിപ്പിക്കുന്നതരത്തിൽ മുടി നീട്ടിവളർത്തിയാണ് കുക്കുറെല്ല കളത്തിലെത്തുന്നത്. മാത്രമല്ല, പുയോളിനെ അനുസ്മരിപ്പിക്കുന്ന ചില ടാക്ലിംഗുകളും കഴിഞ്ഞ മത്സരങ്ങളിൽ കുക്കുറെല്ല നടത്തി.

2000-2013 കാലഘട്ടത്തിൽ പുയോൾ സ്പാനിഷ് ജഴ്സിയിൽ 100 മത്സരങ്ങൾ കളിച്ചു. ഇരുപത്തഞ്ചുകാരനായ കുക്കുറെല്ലയുടെ ദേശീയ ജഴ്സിയിൽ ആറാം മത്സരമായിരുന്നു ഇറ്റലിക്കെതിരായത്. ഗ്രൂപ്പ് ബിയിൽ അൽബേനിയയ്ക്കെതിരേയാണ് സ്പെയിനിന്‍റെ അടുത്ത മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.