ആക്രമണം തടയാനുള്ള ഒരുക്കങ്ങൾ ഇസ്രയേലും സ്വീകരിക്കുന്നുണ്ട്. സൈനികരുടെ അവധി റദ്ദാക്കി. യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ ഇസ്രയേലിനെ സഹായിക്കുന്നുണ്ട്.
ആക്രമണത്തിനു മുതിർന്നാൽ ഇറാനിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കി.
ഇറാന്റെ ആണവ സംവിധാനങ്ങളെ ആക്രമിക്കാനുള്ള പദ്ധതി ഇസ്രയേൽ തയാറാക്കിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിന്റെ തിരിച്ചടിയിൽ അമേരിക്കയും പങ്കുചേർന്നേക്കുമെന്നാണു സൂചന.
ഗാസാ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലുമായി അമേരിക്കയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇസ്രയേലിന്റെ സുരക്ഷയിൽ അമേരിക്ക ഒപ്പമുണ്ടാകുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.