കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്‌ടമായതു 351 കോടി രൂപ.

ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ നഷ്‌ടമായ തുകയാണിത്. ഇക്കാലയളവിൽ പണം നഷ്‌ടമായതുസംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന്‍റെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിനു ലഭിച്ചത്. പരാതികളിലേറെയും മലപ്പുറം (2,892 ) ജില്ലയില്‍നിന്നാണ്.


രണ്ടാം സ്ഥാനം എറണാകുളം സിറ്റിയിലാണ്. 2,268 പരാതികളാണു റിപ്പോര്‍ട്ട് ചെയ്തത്. 2,226 പരാതികളുമായി പാലക്കാട് ജില്ല മൂന്നാംസ്ഥാനത്തുണ്ട്. കുറവ് പരാതികള്‍ വയനാട് (137) ജില്ലയിലാണ്.

പരാതികളില്‍ അധികവും ട്രേഡിംഗിലൂടെ പണം നഷ്‌ടമായതു സംബന്ധിച്ചുള്ളതാണ്. 151 കോടി രൂപയാണ് ഈ വിധത്തിൽ നഷ്‌ടമായത്.