കൊച്ചി: ഏഴുവര്‍ഷം മുന്പ് മതം മാറ്റവും വിവാഹവും വിവാദമായ വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛന്‍ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.

സഹപാഠി മതം മാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി 2017 ല്‍ അശോകന്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെന്നയാളുമായി വിവാഹം കഴിഞ്ഞശേഷം ഹാദിയ ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ സ്വന്തം ഇഷ്‌ടപ്രകാരമാണു മതം മാറിയതെന്ന് മൊഴി നല്‍കി. തുടർന്ന് സുപ്രീംകോടതി ഷഫിനൊപ്പം വിട്ട് ഉത്തരവായി. പിന്നീട്, വിവാഹമോചിതയായ ഹാദിയ പിന്നീട് തിരുവനന്തപുരം സ്വദേശിയെ വിവാഹം ചെയ്തു. ഇതിനുശേഷം മലപ്പുറത്ത് ക്ലിനിക്ക് നടത്തിയിരുന്ന മകളെ ഇപ്പോള്‍ കാണാനില്ലെന്നാണു അച്ഛന്‍റെ പരാതി.