തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോ. എ.ജെ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഡോ. ഷഹനയുടേതിനു സമാനമായ നിരവധി ദുരനുഭവങ്ങൾ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആവർത്തിക്കപ്പെടുകയാണ്. പെണ്‍കുട്ടികൾ മാത്രം വിചാരിച്ചാൽ സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിപ്പിക്കാനാകില്ല. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ വനിതാ കമ്മീഷനും മറ്റു സർക്കാർ സംവിധാനങ്ങൾക്കും നിർണായക പങ്കുണ്ട്.


സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിനനുസരിച്ച് പരിഷ്കരിക്കണമെന്നും സതീശൻ പറഞ്ഞു.