കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം തിങ്കളാഴ്ച രാത്രി താമസിച്ച ചിറക്കര ഒഴുകുപാറ തെങ്ങു വിളയിലെ ഫാം ഹൗസ്, കിഴക്കനേലയിൽ ഓട്ടോയിലെത്തി സാധനങ്ങൾ വാങ്ങിയ കട, കുട്ടിയെ കൊണ്ടുപോയി കൊല്ലം ആശ്രാമത്ത് ഉപേക്ഷിച്ച വഴികൾ എന്നിവിടങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും.
കുട്ടിയെ രാത്രി കാർട്ടൂൺ കാണിച്ച കേസിലെ പ്രധാന തെളിവായ ലാപ്ടോപ്പും കണ്ടെടുക്കേണ്ടതുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന വിഷയം. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ആരൊക്കെയാണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ഇപ്പോൾ റിമാന്റിലുളള പത്മകുമാറിന്റെ ഭാര്യയും മകളുമാണോ എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. കസ്റ്റഡിയിൽ ലഭിച്ചാൽ അന്നുതന്നെ തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
അടുപ്പക്കാരോട് സൗമ്യതയും ഉള്ളിൽ ക്രൂരതയുമായി അനിതകുമാരി ചാത്തന്നൂർ: അടുപ്പമുള്ളവരോട് വളരെയേറെ സൗമ്യമായും മാന്യതയോടും പെരുമാറുന്ന വ്യക്തിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ അനിതകുമാരി. ഒരു ഘട്ടത്തിൽ ചാത്തന്നൂരിലെ പത്രം ഓഫീസുകളിലെ സന്ദർശകയുമായിരുന്നു.
വസ്തു വില്പനയ്ക്ക് എന്ന പരസ്യം മിക്ക ആഴ്ചകളിലും പത്രങ്ങൾക്ക് കൊടുത്തിരുന്നു. പത്മകുമാറിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസുകൾ വർഷങ്ങൾക്ക് മുമ്പേ നിയന്ത്രിച്ചിരുന്നത് അനിതകുമാരിയായിരുന്നു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വാവാസ് ബേക്കറി എന്ന സ്ഥാപനം നിയന്ത്രിക്കുന്നതും അനിതകുമാരിയാണ്.
അടുപ്പമുള്ളവരോട് മാന്യമായി പെരുമാറുമെങ്കിലും സ്വന്തം കുടുംബത്തിൽ നിന്നു ശരിക്കും അകന്നു കഴിയുകയായിരുന്നു. അമ്മയോടു പോലും ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് കുണ്ടറയിലെ ഒരു ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്നു.
കുണ്ടറ ഇളമ്പള്ളൂർ കന്യാക്കുഴിയിലാണ് അനിതയുടെ അമ്മയുടെ കുടുംബ വീട്. മാതാവ് മാത്രമാണ് അവിടെ താമസിക്കുന്നത്. വർഷങ്ങളായി അമ്മയുമായോ ഏകസഹോദരനുമായോ ഒരു ബന്ധവുമില്ല. കുടുംബ വസ്തുവുമായി ബന്ധപ്പെട്ട വിഷയമാണ് അകൽച്ചയ്ക്ക് കാരണമായി അറിയുന്നത്.
പിതാവ് മരിച്ചപ്പോൾ പോലും അനിത ആ വീട്ടിലെത്തിയില്ല. മാതാവിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ അവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് അറിയിക്കാൻ ജനപ്രതിനിധികൾ അനിതയുടെ വീട്ടിലെത്തിയിരുന്നു.
മാതാവിനെ മർദ്ദിക്കുകയും മധ്യസ്ഥതയ്ക്ക് പോയവരെ അസഭ്യം പറയുകയും ചെയ്തു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജനപ്രതിനിധികൾ പറയുന്നത്.
പുറമേ പുഞ്ചിരിയും മനസിനുള്ളിൽ കുടില ബുദ്ധിയുമുള്ള ഇരട്ട വ്യക്തിത്വത്തിനുടമയാണ് അനിത എന്നാണ് വ്യക്തമാകുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ മാസ്റ്റർ ബ്രയിൻ അനിതയുടേതാണെന്ന് എഡിജിപി അജിത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.
ആഡംബര ജീവിതം നയിക്കുന്ന ഈ കുടുംബം ആവശ്യമില്ലാത്ത അടുപ്പം ആരോടും പുലർത്താറില്ല. എന്നാൽ അകൽച്ചയുമില്ല എന്ന ശൈലിയിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ ലക്ഷ്യം ഇപ്പോഴും ദുരൂഹമാണ്. പോലീസിന്റെ വിശദീകരണം ജനങ്ങളെ തൃപ്തരാക്കുന്നതല്ല.
ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുട്ടി വീണ്ടും സ്കൂളിലേക്ക് ചാത്തന്നൂർ: ഓയൂർ ഓട്ടുമലയിൽ നിന്നു തട്ടിക്കൊണ്ടുപോവുകയും പിന്നെ കൊല്ലം ആശ്രാമം മൈതാനിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത പെൺകുട്ടി വീണ്ടും സ്കൂളിലേക്ക്. കുട്ടിക്കിപ്പോൾ മാനസിക-ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും തിങ്കളാഴ്ച കഴിഞ്ഞ് കുട്ടിയെയും സഹോദരനെയും സ്കൂളിലേക്കയയ്ക്കുമെന്നും മാതാപിതാക്കൾ ദീപികയോട് പറഞ്ഞു.
സ്വകാര്യാശുപത്രിയിലെ ജീവനക്കാരായ കുട്ടിയുടെ പിതാവും അമ്മയും സംഭവത്തിനു ശേഷം ജോലിക്കുപോയിത്തുടങ്ങിയിട്ടില്ല. ഈ ആഴ്ച തന്നെ അവരും ജോലിക്കു പോകാനാണ് തീരുമാനം. പലതവണ വിളിച്ചു വിവരങ്ങൾ ശേഖരിച്ച പോലീസ് നടപടിയിൽ വിഷമമില്ലെന്നും അതൊക്കെ അന്വേഷണത്തിന്റെ ഭാഗമല്ലേ എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.