കൊച്ചി: കോട്ടയത്തു ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ അസഭ്യം പറഞ്ഞെന്ന സംഭവത്തില്‍ ദൃശ്യങ്ങള്‍ ഹൈക്കോടതി തുറന്ന കോടതിയില്‍ പരിശോധിച്ചു. സര്‍ക്കാരിനുവേണ്ടി ഡയറ‌ക‌്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജിയും കോടതിയില്‍ ഹാജരായിരുന്നു. അഭിഭാഷകര്‍ക്കെതിരായ കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും.

സംഭവത്തില്‍ കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജയിംസ് എന്നിവരുള്‍പ്പെടെ 29 അഭിഭാഷകര്‍ക്കെതിരേയാണ് ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെടുത്തിരിക്കുന്നത്. മജിസ്‌ട്രേറ്റിനെതിരേയുള്ള പ്രതിഷേധത്തിന്‍റെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങളും മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണു സ്വമേധയാ കേസെടുത്തത്.


ഒരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തില്‍ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെതിരേ കേസെടുക്കാന്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്നാണ് അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തേ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ബാര്‍ കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.