നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ഇരുകരകളിലെയും താമസക്കാർ ചങ്ങാടം നിര്‍മിച്ചത്. മറുകരയിൽനിന്ന് തിരികെ വരുന്നതിനായി ശ്രമിക്കുമ്പോൾ കല്ലിൽ തട്ടി തെന്നി കീഴ്മേല്‍ മറിയുകയായിരുന്നു. 20 മീറ്റർ മാത്രം വീതിയുള്ള ആഴം കുറഞ്ഞ തോടിന് കുറുകെ കടക്കാൻ നാട്ടുകാർ മുൻകൈയെടുത്ത് നിർമിച്ച താൽക്കാലിക സംവിധാനമായിരുന്നു.
പഞ്ചായത്ത് പണം മുടക്കി നിർമിച്ച ചങ്ങാടമാണെന്നും നിർമാണത്തിലെ അഴിമതിയാണ് അപകടത്തിന് കാരണമെന്നും തെറ്റിദ്ധാരണ പരത്തുന്നതും അവാസ്തവവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതും അപലപനീയമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് കുമാർ പ്രസ്താവനയിൽ അറിയിച്ചു.