നെടുമ്പാശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ടു യാത്രക്കാരിൽനിന്നായി 774 ഗ്രാം സ്വർണമാണു പിടികൂടിയത്.

മസ്കറ്റിൽനിന്നു കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ മുനീറിൽനിന്ന് 20 ലക്ഷം രൂപയുടെ സ്വർണവും ദുബായിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്ന് 18 ലക്ഷം രൂപയുടെ സ്വർണവുമാണ് പിടികൂടിയത്. അബ്‌ദുൾ മുനീർ പാന്‍റ്സിന്‍റെ പോക്കറ്റിലും പെർഫ്യൂം കുപ്പിയുടെ അടപ്പിനുള്ളിലുമായിട്ടാണു സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്ന് എത്തിയ യാത്രക്കാരൻ ചോക്ലേറ്റ് പായ്ക്കറ്റുകളിൽ മിഠായിയോടൊപ്പം 385 ഗ്രാം സ്വർണ മിശ്രിതമാണു കടത്തിയത്.