പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കേരള മാതൃക
Monday, June 5, 2023 12:31 AM IST
എ.എന്‍. ഷംസീര്‍, (കേരള നിയമസഭാ സ്പീക്കര്‍)
ഇന്ന്, പരിസ്ഥിതി ദിനം ലോകവ്യാപകമായി ആചരിക്കപ്പെടുമ്പോള്‍ കേരളത്തിനു മുന്നോട്ടു വ‌യ്ക്കാനുള്ളത് കുട്ടികളുടെയും യുവതയുടെയും പരിസ്ഥിതി കൂട്ടായ്മയാണ്. തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാര്‍ഥികളും യുവാക്കളും ഇന്ന് സംസ്ഥാന നിയമസഭയില്‍ കാലാവസ്ഥാ അസംബ്ലിക്കായി ഒത്തുചേരും. സംസ്ഥാന നിയമസഭയും യുനിസെഫും ചേര്‍ന്ന് ഇത് രണ്ടാം തവണയാണ് "നാമ്പ്' എന്ന പേരില്‍ കാലാവസ്ഥാ അസംബ്ലി നടത്തുന്നത്.

പരിസ്ഥിതി ബോധ്യമുള്ള ജനത നാടിന് മുതല്‍ക്കൂട്ടാണ്. യുവാക്കളും കുട്ടികളും സജീവമായി ഭാഗഭാക്കാകുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ഈ രംഗത്ത് മുന്നിലെത്തിക്കും. ലോകത്തുടനീളമെന്നതുപോലെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കേരളവും അനുഭവിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ അനന്തരഫലങ്ങള്‍ ലഘൂകരിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് കാലാവസ്ഥാ അസംബ്ലിയുടെ കാതല്‍. ചര്‍ച്ചകളുടെയും നയരൂപീകരണത്തിന്‍റെയും ഉന്നത വേദിയായ നിയമസഭയില്‍ ജനപ്രതിനിധികള്‍, ഈ രംഗത്തെ വിദഗ്ധര്‍ എന്നിവരുമായി കുട്ടികളും യുവാക്കളും നടത്തുന്ന ചര്‍ച്ചകള്‍ നവകരള യുവതയുടെ പരിസ്ഥിതി ബോധ്യത്തിന് അടിത്തറയാകും.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സമാന ചിന്താഗതിക്കാര്‍ക്കും പരിസ്ഥിതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള വേദി കൂടിയായാണ് കാലാവസ്ഥാ അസംബ്ലി വിഭാവനം ചെയ്തിരിക്കുന്നത്.കുട്ടികളും യുവാക്കളും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി (climate actions) മുന്നിട്ടിറങ്ങുന്ന കാഴ്്ച ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണാം. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍, പ്ലാസ്റ്റിക്ക് ഉപയോഗം പരിശോധിക്കല്‍, ഫലപ്രദമായ മാലിന്യ നിര്‍മാര്‍ജനം, ജല സ്രോതസുകളുടെ ശുദ്ധീകരണവും സംരക്ഷണവും എന്നിങ്ങനെ വിവിധ മേഖലകളില്‍ അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. ലഭിക്കുന്ന വേദികളിലും സാമൂഹിക മാധ്യമങ്ങളിലും അവര്‍ പരിസ്ഥിതി സംബന്ധിച്ച ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. വിവേചനങ്ങളോ മുന്‍വിധികളോ ഇല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നുപോകുന്നതാണ് കുട്ടികളുടെയും യുവാക്കളുടെയും കാലാവസ്ഥാ അസംബ്ലി. ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്‍റെ ആശയം. "പ്ലാസ്റ്റിക്ക് മാലിന്യത്തെ വെല്ലുക’ എന്നതാണ്. ഈ ആഗോള ആശയത്തിന്‍റെ വിവിധ തലങ്ങള്‍ കാലാവസ്ഥാ അസംബ്ലി ചര്‍ച്ച ചെയ്യും.

ഒറ്റനോട്ടത്തില്‍ ലളിതമെന്ന് തോന്നുന്ന പല പ്രവര്‍ത്തനങ്ങളും പരിസ്ഥിതി രംഗത്ത് വലിയ ഫലങ്ങളാണ് കൊണ്ടുവരുന്നത്. സൈക്കിള്‍ ഉപയോഗത്തിലൂടെ കുറയ്ക്കാനാകുന്നത് കാര്‍ബണ്‍ പുറന്തള്ളലാണ്. രാജ്യത്തെ പല കാമ്പസുകളിലും വിദ്യാര്‍ഥികളും അധ്യാപകരും യാത്ര ചെയ്യുന്നത് സൈക്കിളിലാണ് എന്നത് ഓര്‍ക്കുക. സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുന്നതും ഹരിതകര്‍മസേന അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളോടു സഹകരിക്കുന്നതും നമ്മുടെ നാടിനെ മാലിന്യമുക്തമാക്കും.


അനാവശ്യമായി തെളിഞ്ഞു കിടക്കുന്ന ലൈറ്റ് ഓഫാക്കുന്നതും വെള്ളം പാഴാക്കാതെ ടാപ്പ് അടയ്ക്കുന്നതും അത്യാവശ്യസാഹചര്യങ്ങളിലല്ലാതെ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുന്നതുമൊക്കെ ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ്. ഇത്തരം ചിന്തകള്‍ രൂപപ്പെടുത്താനും വളര്‍ത്താനുമുള്ള വേദി കൂടിയായാണ് കാലാവസ്ഥാ അസംബ്ലി രൂപപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് പ്രാദേശികമായി വ്യത്യാസമുള്ളതിനാല്‍ അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിശകലനം ചെയ്തുകൊണ്ടുള്ള നടപടികളാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ഫലപ്രദമാകുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ ഒട്ടേറെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഈ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുന്നുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടിയും കാട്ടാക്കടയും ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും മണ്ഡലങ്ങളിലെ പരിസ്ഥിതി പ്രത്യേകതകള്‍ക്കനുസരിച്ചുള്ള പദ്ധതികളും സ്വീകരിക്കേണ്ട മുന്‍ കരുതലുകളും അതത് എംഎല്‍എമാരെ അറിയിക്കാനും കാലാവസ്ഥാ അസംബ്ലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും. യുവാക്കളും കുട്ടികളും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എംഎല്‍എമാരും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന്‍റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കും.

ഐക്യരാഷ്‌ട്ര സംഘടനയുടെ കുട്ടികള്‍ക്കായുള്ള അവകാശ ഉടമ്പടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിലൊന്നായ ‘പങ്കാളിത്തം’ പ്രാവര്‍ത്തികമാകുന്നതിനും ഇത് വഴിയൊരുക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള തലത്തിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളും മനസിലാക്കുന്നതിനും അവ സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കാനും യുനിസെഫ് പിന്തുണ ജനപ്രതിനിധികള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും സഹായകരമാകും.

യുവാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാലാവസ്ഥാ അസംബ്ലിയും തുടര്‍ പ്രവര്‍ത്തനങ്ങളും ലോകം ശ്രദ്ധിച്ച പങ്കാളിത്ത വികസന പ്രവര്‍ത്തനങ്ങളായ സാക്ഷരതായജ്ഞവും ജനകീയാസൂത്രണവും പോലെ കേരളത്തിന്‍റെ വികസന സൂചികയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കട്ടെ. ജനപങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് സുസ്ഥിര വികസന മാതൃക രചിക്കാന്‍ പര്യാപ്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.