മുനിസിപ്പാലിറ്റി യോഗത്തിനു നേർക്ക് ഇസ്രേലി ആക്രമണം: ലബനനിൽ മേയർ അടക്കം കൊല്ലപ്പെട്ടു
മുനിസിപ്പാലിറ്റി യോഗത്തിനു നേർക്ക് ഇസ്രേലി ആക്രമണം: ലബനനിൽ മേയർ അടക്കം കൊല്ലപ്പെട്ടു
Wednesday, October 16, 2024 11:51 PM IST
ബെയ്റൂട്ട്: അമേരിക്കയുടെ സമ്മർദങ്ങളെ അവഗണിച്ച് ഇസ്രേലി സേന ലബനനിൽ ശക്തമായ ആക്രമണം തുടരുന്നു. തെക്കൻ ലബനനിലെ നബാത്തിയെയിൽ നഗരസഭാ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനിടെയുണ്ടായ ഇസ്രേലി ആക്രമണത്തിൽ മേയർ അടക്കം ആറു പേർ കൊല്ലപ്പെട്ടു. 43 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ബെയ്റൂട്ടിൽ അഞ്ചു ദിവസത്തിനുശേഷം ഇന്നലെ വ്യോമാക്രമണമുണ്ടായി.

നബാത്തിയെയിലെ ലബനീസ് ജനതയ്ക്കു സഹായവിതരണം ഉറപ്പുവരുത്തുന്ന നടപടികൾ ചർച്ചചെയ്യാൻ മേയറുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിനിടെയാണ് ഇസ്രേലി ആക്രമണമുണ്ടായത്.

മേയർ അഹമ്മദ് കാഹിലും നാലു മുനിസിപ്പാലിറ്റി ജീവനക്കാരും സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. ഇസ്രേലി സേന മനഃപൂർവം മുനിസിപ്പാലിറ്റി കെട്ടിടത്തെ ലക്ഷ്യമിടുകയായിരുന്നുവെന്നു ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി ആരോപിച്ചു.


നബാത്തിയെ സംഭവത്തിനു മുന്പായി ബെയ്റൂട്ടിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചിരുന്നു. ഇസ്രേലി സേന ബെയ്റൂട്ടിലെ ആക്രമണങ്ങൾ പരിമിതപ്പെടുത്തുമെന്ന ഉറപ്പ് അമേരിക്കയിൽനിന്നു ലഭിച്ചുവെന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി അറിയിച്ചതിനു പിന്നാലെയായിരുന്നു ഇത്.

അമേരിക്കയുടെ സമ്മർദത്തെ അവഗണിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്‍റെ നീക്കങ്ങളെന്നു വിലയിരുത്തപ്പെടുന്നു. ഹിസ്ബുള്ളയുമായി വെടി നിർത്താനാകില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ തിങ്കളാഴ്ച വടക്കൻ ലബനനിൽ 23 പേർ കൊല്ലപ്പെട്ട ഇസ്രേലി ആക്രമണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു. മരിച്ചവരിൽ 12 വനിതകളും രണ്ടു കുട്ടികളും ഉൾപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.