നബാത്തിയെ സംഭവത്തിനു മുന്പായി ബെയ്റൂട്ടിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചിരുന്നു. ഇസ്രേലി സേന ബെയ്റൂട്ടിലെ ആക്രമണങ്ങൾ പരിമിതപ്പെടുത്തുമെന്ന ഉറപ്പ് അമേരിക്കയിൽനിന്നു ലഭിച്ചുവെന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി അറിയിച്ചതിനു പിന്നാലെയായിരുന്നു ഇത്.
അമേരിക്കയുടെ സമ്മർദത്തെ അവഗണിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ നീക്കങ്ങളെന്നു വിലയിരുത്തപ്പെടുന്നു. ഹിസ്ബുള്ളയുമായി വെടി നിർത്താനാകില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ തിങ്കളാഴ്ച വടക്കൻ ലബനനിൽ 23 പേർ കൊല്ലപ്പെട്ട ഇസ്രേലി ആക്രമണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടു. മരിച്ചവരിൽ 12 വനിതകളും രണ്ടു കുട്ടികളും ഉൾപ്പെട്ടിരുന്നു.