ചിമ്മിനി വൈല്‍ഡ് സര്‍ക്യൂട്ട് ടൂറിസം പദ്ധതിക്കു തുടക്കം
Saturday, September 28, 2024 7:11 AM IST
പാലപ്പിള്ളി: ചിമ്മിനി വൈല്‍ഡ് സര്‍ക്യൂട്ട് ടൂറിസം പദ്ധതിക്ക് തുടക്കമായി. ലോക വിനോദസഞ്ചാരദിനത്തില്‍ പുതുക്കാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന വൈല്‍ഡ് സര്‍ക്യൂട്ട് തൃശൂര്‍ - ചിമ്മിനി ഉല്ലാസയാത്രയ്ക്കാണ് തുടക്കമായത്.

രാവിലെ ആമ്പല്ലൂരില്‍നിന്ന് പുറപ്പെട്ട സംഘം വേലൂപ്പാടം മുള ഗവേഷണകേന്ദ്രം, പാലപ്പിള്ളി തോട്ടങ്ങള്‍ കടന്ന് ചിമ്മിനിഡാമിലെത്തി. കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസും ഈ സമയം ചിമ്മിനിയിലെത്തി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടപ്പാക്കുന്ന മൂന്ന് ടൂറിസം സര്‍ക്യൂട്ടുകളില്‍ ആദ്യത്തേതാണ് തൃശൂര്‍ - ചിമ്മിനി വൈല്‍ഡ് സര്‍ക്യൂട്ട്. തൃശൂരില്‍നിന്ന് ചിമ്മിനി ഡാം, പുത്തൂര്‍ മൃഗശാല, പീച്ചി ഡാം സര്‍ക്യൂട്ടാണ് വെള്ളിയാഴ്ച തുടങ്ങിയത്. പ്രാതല്‍, ഉച്ചഭക്ഷണം, വൈകീട്ട് ലഘുഭക്ഷണം എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജാണ് ഡിടിപിസി നടപ്പാക്കുന്നത്.

ആമ്പല്ലൂരില്‍നിന്ന് ചിമ്മിനിയിലേക്കുളള വൈല്‍ഡ് സര്‍ക്യൂട്ട് ആദ്യയാത്ര കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഫ്ലാഗ്ഓഫ് ചെയ്തു. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ അധ്യക്ഷതവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. രഞ്ജിത്ത്, ഡിടിപിസി സെക്രട്ടറി സി. വിജയ് രാജ്, ജില്ലാപഞ്ചായത്തംഗം ജെനീഷ് പി. ജോസ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജേശ്വരി, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 12,13 ദിവസങ്ങളില്‍ വൈല്‍ഡ് സര്‍ക്യൂട്ട് പൂര്‍ണ രൂപത്തില്‍ ആദ്യയാത്ര നടത്തുമെന്നും ഇതിന്‍റെ ബുക്കിംഗ് ആരംഭിച്ചതായും അറിയിച്ചു.


ചിമ്മിനിപ്രവേശനത്തിന് സൗകര്യമൊരുക്കാന്‍ നിര്‍ദേശം

പുതുക്കാട്: വര്‍ഷങ്ങളായി പ്രവേശനനിരോധനമുള്ള ചിമ്മിനി ഡാമിലേക്ക് സന്ദര്‍ശനം അനുവദിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. വൈല്‍ഡ് സര്‍ക്യൂട്ട് ഉല്ലാസയാത്ര സംഘത്തോടൊപ്പം ചിമ്മിനിയിലെത്തിയ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു നിര്‍ദേശം.

ഡാം സുരക്ഷാ അഥോറിറ്റിയുടെ അനുമതിലഭിക്കുന്ന മുറയ്ക്ക് ഡാമിലേക്ക് പ്രവേശനം അനുവദിക്കുമെന്നു ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. ചിമ്മിനി വന്യജീവിസങ്കേതം - വിനോദസഞ്ചാരകേന്ദ്രത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തുക മാറ്റിവച്ചതായി അറിയിച്ച എംഎല്‍എ വിനോദ സഞ്ചാര, ഇറിഗേഷന്‍ വകുപ്പുകള്‍ തമ്മിലുളള ഏകോപനം അത്യാവശ്യമാണെന്നും പറഞ്ഞു. ഒരുമാസത്തിനകം ചിമ്മിനി ഡാമിലെ ടോയ്‌ലറ്റ് ബ്ലോക്ക് പൂര്‍ത്തിയാക്കുവാന്‍ വരന്തരപ്പിള്ളി പഞ്ചായത്തിനു നിര്‍ദേശംനല്‍കി.