തൃശൂർപൂരം അട്ടിമറി: യൂത്ത് ലീഗ് പ്രതിഷേധ മാർച്ചിനുനേരേ പോലീസിന്‍റെ ജലപീരങ്കിപ്രയോഗം
Friday, September 27, 2024 7:33 AM IST
തൃശൂർ: മുഖ്യമന്ത്രിയും ആർഎസ്എസും പോലീസ് മേധാവിയും ചേർന്നുള്ള മാഫിയ കൂട്ടുകെട്ടിനെതിരേ എന്ന മുദ്രാവാക്യത്തോടെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്കു പ്രതിഷേധ മാർച്ച് നടത്തി.

തെക്കേഗോപുരനടയിൽനിന്നാരംഭിച്ച മാർച്ച് പോലീസ് ആസ്ഥാനത്തിനു സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തെതുടർന്നു പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

യൂത്ത് ലീഗ് സംസ്ഥാനസെക്രട്ടറി ടി.പി.എം. ജിഷാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പൂരം കലക്കൽ തുടരന്വേഷണം ഇപ്പോഴത്തെ പ്രതിഷേധങ്ങളിൽനിന്നു മുഖംതിരിക്കാനുള്ള സർക്കാരിന്‍റെ അടവുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം. സനൗഫൽ അധ്യ ക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എ. ഹാറൂണ്‍ റഷീദ്, എംഎസ്എ ഫ് സംസ്ഥാനസെക്രട്ടറി എസ്.എ. അൽ റസിൻ തുടങ്ങിയവർ സംസാരിച്ചു.


സുരേഷ്ഗോപി ആംബുലൻസിൽ വന്ന സംഭവം: മോട്ടോർ വാഹനവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി

തൃശൂർ: തൃശൂർ പൂരം നിർത്തിവച്ച രാത്രിയിൽ സുരേഷ്ഗോപി ആംബുലൻസിൽ തിരുവന്പാടി ദേവസ്വം ഓഫീസിലേക്കു വന്നതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ മോട്ടോർ വാഹനവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി.

ആംബുലൻസ് സുരേഷ് ഗോപി ദുരുപയോഗം ചെയ്തെ ന്നാണ് അഡ്വ.കെ.സന്തോഷ് കുമാർ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രോഗികളെ കൊണ്ടുപോകുന്നതിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് പരാതി.


പൂരം നിർത്തിവച്ചതിനുപിന്നാലെ സുരേഷ്ഗോപി ആംബുലൻസിൽ തിരുവന്പാടിയിലേക്ക് എത്തിയതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത ആ സമയത്ത് സ്വരാജ് റൗണ്ടിൽ ഗതാഗതനിയന്ത്രണമുള്ള മേഖലയിലേക്ക് ആംബുലൻസുകൾക്കുമാത്രം പ്രവേശനാനുമതിയുള്ള സ്ഥലത്തേക്കു സുരേഷ്ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണമുയർന്നിരുന്നു.

സേവാഭാരതിയുടെ ആംബുലൻസിന്‍റെ മുൻസീറ്റിലിരുന്ന് സുരേഷ്ഗോപി തിരുവന്പാടി ദേവസ്വം ഓഫീസിനു മുന്നിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധസംഗമം നാളെ

തൃശൂർ: പൂരംവിവാദത്തിൽ എഡിജിപിയെ മാറ്റിനിർത്തി ജുഡീഷൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധസംഗമം നാളെ വൈകുന്നേരം നാലിനു തെക്കേഗോപുരനടയിൽ നടത്തുമെന്നു ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠൻ എംപി അറിയിച്ചു.

വർഗീയകക്ഷിക്കു രാഷ്ട്രീയവിജയം സമ്മാനിച്ച മുഖ്യമന്ത്രിയുടെ ആർഎസ്എസ് കൂട്ട്കെട്ട് തുറന്നുകാണിക്കാൻകൂടിയാണ് സംഗമം സംഘടിപ്പിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി, ഡിസിസി നേതാക്കൾ പങ്കെടുക്കും. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽനിന്നുമുള്ള കോണ്‍ഗ്രസ് ഭാരവാഹികൾ സംഗമത്തിന് എത്തിച്ചേരുമെന്നും എംപി പറഞ്ഞു.