പുലിക്കളി ട്രോഫി കൊടുത്തപ്പോൾ ‘വാങ്ങിയില്ല’, ‘കട്ടോണ്ടുപോയെന്നു’ കോർപറേഷൻ
Friday, September 27, 2024 7:28 AM IST
തൃശൂർ: സീതാറാംമിൽ ദേശം പുലിക്കളി ട്രോഫി സ്വീകരിക്കാതെ വലിച്ചെറിഞ്ഞതിലും പിറ്റേന്നു കോർപറേഷൻ സൂക്ഷിച്ചുവച്ച ട്രോഫി ആരുമറിയാതെ കൊണ്ടുപോയതിലും കടുത്ത നടപടികളുമായി കോർപറേഷൻ.
അനുവാദമില്ലാതെ ട്രോഫി കൊണ്ടുപോയ സംഭവത്തിൽ സീതാറാംമിൽ ദേശത്തോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ മൊഴികേട്ടശേഷം പോലീസിൽ പരാതിനല്കാനും സീതാറാംമിൽ ദേശത്തെ പുലിക്കളിയിൽനിന്നു വിലക്കാനുമാണ് ആലോചന.
അവർക്കുള്ള ബാക്കി തുക കൊടുക്കണമോയെന്നും നൽകിയ തുക തിരിച്ചുപിടിക്കണമോയെന്നും പരിശോധിക്കും. മറ്റു പുലിക്കളിസംഘങ്ങളുടെകൂടി അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും നടപടികൾ.
പുലിക്കളിയിൽ ഒന്നാംസ്ഥാനം കിട്ടിയില്ലെന്ന പരാതി ഉന്നയിച്ചാണു സീതാറാംമിൽ ദേശം മൂന്നാംസ്ഥാനക്കാർക്കുള്ള ട്രോഫി സ്വീകരിക്കാതിരുന്നതെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു. നേരത്തേ കിട്ടിയ പുലിക്കൊട്ടിനും പുലിവേഷത്തിനും ടാബ്ലോയ്ക്കുമുള്ള രണ്ടാംസ്ഥാനക്കാർക്കുള്ള ട്രോഫി വേദിയിൽ വലിച്ചെറിയുകയും ചെയ്തു.

ഒന്നും രണ്ടും സ്ഥാനം ലഭിച്ച യുവജനസംഘം വിയ്യൂർ, കാനാട്ടുകര ദേശക്കാർ മന്ത്രിമാരായ കെ. രാജൻ, പ്രഫ. ആർ. ബിന്ദു എന്നിവരിൽനിന്നു സമ്മാനം ഏറ്റുവാങ്ങിയിരുന്നു. ബാക്കിയുള്ള ട്രോഫികളെല്ലാം കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നാണു പിറ്റേന്നു കൗണ്‍സിലർ സുരേഷ്കുമാറിന്‍റെ നേതൃത്വത്തിൽ സംഘമായെത്തി സീതാറാംമിൽ ദേശം പുലിക്കളിസംഘത്തിലെ ആളുകൾ ആർപ്പുവിളികളോടെ എടുത്തുകൊണ്ടുപോയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
കോർപറേഷന്‍റെ സ്ഥലത്തു സൂക്ഷിച്ചുവച്ചിരുന്ന ട്രോഫികൾ അനുവാദമില്ലാതെയാണു കൊണ്ടുപോയതെന്നും സംഭവത്തിൽ സീതാറാംമിൽ ദേശം വിശദീകരണം തന്നേ മതിയാകൂവെന്നും മേയർ പറഞ്ഞു. വിജയികളെ തീരുമാനിക്കുന്നതു കോർപറേഷനല്ലല്ലോ, അതിനു പ്രത്യേകം ജഡ്ജസ് ഉണ്ടല്ലോ. ആരെയും തോന്നിയപോലെ ചെയ്യാൻ അനുവദിക്കില്ലെന്നും മേയർ പറഞ്ഞു.

സ്വന്തം ലേഖകൻ