എം.എൻ. നായർ സ്മാരക വല്ലച്ചിറ മിനി സ്റ്റേഡിയം ഉപയോഗശൂന്യം; കോൺഗ്രസ് പ്രതിഷേധം ഇന്ന്
Friday, September 27, 2024 7:28 AM IST
വല്ലച്ചിറ: രണ്ടുഘട്ടങ്ങളിലായി 85 ലക്ഷം രൂപ ചെലവാക്കി നവീകരണംനടത്തിയ മിനി സ്റ്റേഡിയം ഉപയോഗശൂന്യമായി. സ്വാതന്ത്രസമരസേനാനി അന്തരിച്ച എം.എൻ. നായർ സ്മാരക മിനിഗ്രൗണ്ടാണ് നാളുകളായി ഉപയോഗ്യശൂന്യമായി കിടക്കുന്നത്.

അശാസ്ത്രീയ നിർമാണപ്രവൃത്തികൾമൂലം മഴ പെയ്താൽ ചെളിനിറയും. ഗ്രൗണ്ട് മണ്ണിട്ടുയർത്തി വെള്ളം ഒഴുകിപോകാൻവേണ്ട നടപടിയെടുക്കണമെന്ന് നിരവധിതവണ പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇക്കഴിഞ്ഞ വല്ലച്ചിറ ഓണാഘോഷം ഗ്രാമോത്സവത്തിലെ കായികമത്സരങ്ങൾ മറ്റു സ്കൂൾ ഗ്രൗണ്ടിൽ നടത്തുകയാണുണ്ടായത്.


ഗ്രൗണ്ടിനുചുറ്റും കൂറ്റൻ മതിലും ഇരുമ്പുഗേറ്റും കവാടവും നിർമിച്ചതിനാൽ സ്റ്റേഡിയത്തിന്‍റെ മുഖഛായയ്ക്ക് മങ്ങലേറ്റു. കന്നുകാലികളുടെ കടന്നുകയറ്റവും സ്റ്റേഡിയത്തിലുണ്ട്.
ഗ്രൗണ്ടിനോടുള്ള അനാസ്ഥയ്ക്കെതിരെ വല്ലച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നിൽ ഇന്നുരാവിലെ 10ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധസമരം നടത്തും. ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനംചെയ്യും.