കോർപറേഷൻ പരിധിയിലെ പഴയ കെട്ടിടങ്ങൾ: ഉത്തരവുകൾ നടപ്പാക്കാതെ കോർപറേഷകൻ
Thursday, September 26, 2024 7:18 AM IST
തൃശൂർ: കോർപറേഷൻപരിധിയിലെ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍റെയും ഉത്തരവു നടപ്പാക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മീഷനു വീണ്ടും പരാതി. 125 കെട്ടിടങ്ങൾ ജീർണാവസ്ഥയിലാണെന്നാണു കണക്ക്. 2019 മുതൽ തുടർച്ചയായി അപകടങ്ങളുണ്ടായി.

അടുത്തിടെയും ഹൈറോഡിൽ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാനും ലൈസൻസുകളും ഒക്യുപ്പൻസികളും റദ്ദാക്കാനും വീഴ്ചവരുത്തിയ കെട്ടിട ഉടമകൾ, ലൈസൻസികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നു ചാലക്കുടി സ്വദേശി ബാബു ജോസഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

2019 ഓഗസ്റ്റ് 12നു റൗണ്ട് സൗത്തിലെ മേനാച്ചേരി ബിൽഡിംഗ് തകർന്നതോടെയാണു പഴയ കെട്ടിടങ്ങൾ പൊളിക്കണമെന്ന ആവശ്യം ഉയർന്നത്. ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ, കോർപറേഷൻ സെക്രട്ടറി, അഗ്നിസുരക്ഷാവിഭാഗം എന്നിവർക്കു നിരന്തരപരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെ മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. കമ്മീഷൻ 2022 മാർച്ച് 11ന് പുറത്തിറക്കിയ ഉത്തരവിൽ ഒരുമാസത്തിനകം നടപടിയെടുക്കാൻ കോർപറേഷൻ സെക്രട്ടറിക്കു നിർദേശം നൽകി. കെട്ടിട ഉടമകൾക്കു നോട്ടീസ് നൽകിയതൊഴിച്ചാൽ തുടർനടപടികളുണ്ടായില്ല.

തുടർന്നു തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ മുന്പാകെ പരാതി നൽകി. പരാതി നിലനിൽക്കുന്പോഴാണ് 2023 ജൂലൈ23ന് സ്വരാജ് റൗണ്ടിൽ നടുവിലാൽ ജംഗ്ഷനിലുള്ള കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച ചില്ലുകളും അലുമിനിയം ഫാബ്രിക്കേഷൻ നടത്തിയതും തകർന്നത്. ഇതടക്കം പരിഗണിച്ച ഓംബുഡ്സ്മാൻ ഈവർഷം ജനുവരി 25നു നൽകിയ ഉത്തരവിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി റിപ്പോർട്ട് ചെയ്യാൻ ഉത്തരവിട്ടെങ്കിലും കോർപറേഷൻ നടപടിയെടുത്തില്ല.


കഴിഞ്ഞമാസം 31നു നഗരത്തിലെ ഏറ്റവും വാണിജ്യത്തിരക്കുള്ള ഹൈറോഡിലെ വ്യാപാരസ്ഥാപനവും തകർന്നു. നഗരത്തിലെ 125 പഴയ കെട്ടിടങ്ങളുടെ സ്ട്രക്ചറൽ സ്റ്റെബിലിറ്റി പരിശോധിക്കാൻ തൃശൂർ ഗവ. എൻജിനീയറിംഗ് കോളജ് സിവിൽ എൻജിനീയർമാർ നടപടിയെടുക്കുമെന്നു പറയുന്നതിനിടെയാണ് ഈ കെട്ടിടം തകർന്നത്. തുടർന്ന്, സ്ട്രക്ചറൽ സ്റ്റെബിലിറ്റി നിർബന്ധമാക്കുമെന്നു മേയർ പ്രഖ്യാപിച്ചു.

2019 മുതൽ തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള പഴകിദ്രവിച്ച കെട്ടിടങ്ങൾ നിലനിർത്തുകയാണെന്നും തുടർനടപടി സ്വീകരിക്കാത്തതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ അധികാരദുർവിനിയോഗമാണെന്നും മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു.

ഉത്തരവു നടപ്പാക്കാത്ത വിവരം ഓംബുഡ്സ്മാനെയും അറിയിക്കുമെന്നും തുടർന്നും ഉദ്യോഗസ്ഥവീഴ്ചയുണ്ടായാൽ ഹൈക്കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി.

സ്വന്തം ലേഖകൻ