ചാവക്കാട്: ദേശീയപാതയിൽ വെളിയംകോട് പാലത്തിന്റെ നിർമാണത്തിനായുള്ള കോൺക്രീറ്റ് ബീ മിൽ ബുള്ളറ്റ് ഇടിച്ചുകയറി ബന്ധുക്കളായ രണ്ടു യുവാക്കൾ മരിച്ചു. വെളിയംകോട് പള്ളിത്താഴത്ത് ശിഹാബിന്റെ മകൻ ആഷിഖ് (20), ശിഹാബിന്റെ സഹോദരി ഷാഹിദയുടെയും പൊന്നാനി കറുകത്തിരുത്തി വളവ് മാട്ടേരിവളപ്പിൽ ഷെറീഫിന്റെയും മകൻ ഫാസിൽ (19) എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടം. ദേശീയപാത 66 ന്റെ നിർമാണവുമായി ബന്ധപ്പെട്ട് പാലത്തിന്റെ പണികൾക്കായി തയാറാക്കിയ കോൺക്രീറ്റ് ബീമിൽ ഇരുവരും യാത്രചെയ്തിരുന്ന ബുള്ളറ്റ് ഇടിച്ചുകയറുകയായിരുന്നു. മഴയും രാത്രിയിലെ വെളിച്ചക്കുറവും അപകടത്തിനു കാരണമായി. ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ പൊന്നാനി താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാസിലിനെ വിദഗ്ധചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.