ഒമാനില്‍ മരിച്ച സജീഷിന്‍റെ മൃതദേഹം സംസ്‌കരിച്ചു
Thursday, June 13, 2024 10:27 PM IST
ഇരിങ്ങാലക്കുട: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ജര്‍ദ്ദയില്‍ കഴിഞ്ഞമാസം 26നു മരിച്ച മാപ്രാണം സ്വദേശി അനന്തത്തുപറമ്പില്‍ സജീഷിന്‍റെ (39) മൃതദേഹം സംസ്‌കരിച്ചു.

ഒമാനിലെ മലയാളികൂട്ടായ്മയായ കൈരളിയുടെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചതെന്ന് സംഘടനാവൃത്തങ്ങള്‍ അറിയിച്ചു.

സ്‌പോണ്‍സറുടെ ഭാഗത്തുനിന്ന് സാമ്പത്തികമായസഹായം ഒന്നുംതന്നെ ലഭിക്കില്ല എന്നറിയിച്ചതിനെത്തുടര്‍ന്ന് എംബസിയില്‍ സാമ്പത്തികസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഒറിജിനല്‍ പാസ്‌പോര്‍ട്ട് പണയംവച്ച് പലിശയ്ക്കു പണം വാങ്ങിയിരുന്നതിനാല്‍ അതു വീണ്ടെടുക്കാന്‍ കാലതാമസമുണ്ടായി.

മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുള്ള തുക കൈരളി പ്രവര്‍ത്തകര്‍ കണ്ടെത്തുകയും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം നാട്ടിലെത്തിക്കുകയുമായിരുന്നു.

ഈ വിഷയത്തില്‍ ഇടപെട്ട കൈരളി ഒമാന്‍ പ്രവര്‍ത്തകരായ നൗഫല്‍, ഗോപന്‍, ഷാജി സെബാസ്റ്റ്യന്‍, അജിത്ത് പുന്നക്കാട്, താജുദ്ദീന്‍, സുരേഷ്, രാജന്‍, സിനാവിലെ മറ്റു പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പ്രകാശ് തടത്തില്‍ നന്ദി അറിയിച്ചു.