ടി.എൻ. പ്രതാപൻ എവിടെ..? അജ്ഞാതവാസം കഴിഞ്ഞ് ഇന്നു ‌മടങ്ങിയെത്തുമെന്നു സൂചന
Thursday, June 13, 2024 1:14 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പുതോൽവിയും അതേച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ആളിക്കത്തുമ്പോൾ, തൃശൂർ കോൺഗ്രസിനകത്ത് ഉണ്ടായ പൊട്ടിത്തെറികൾ ഇപ്പോഴും അവസാനിക്കാതെ നിൽക്കുമ്പോൾ പാർട്ടി പ്രവർത്തകർ ചോദിക്കുന്നത് ടി.എൻ. പ്രതാപൻ എവിടെ എന്നാണ്. വോട്ടെണ്ണൽ കഴിഞ്ഞശേഷം പ്രതാപനെ പ്രവർത്തകരാരും കണ്ടിട്ടില്ല!

തൃശൂർ ഡിസിസിയിൽ സംഘർഷങ്ങളും പ്രസിഡന്‍റിന്‍റെയും യുഡിഎഫ് ചെയർമാന്‍റെയും രാജിയുമൊക്കെ നടക്കുമ്പോൾ പ്രതാപൻമാത്രം ചിത്രത്തിൽ ഉണ്ടായിരുന്നില്ല.

ഡിസിസിയിലും പരിസരത്തും മുരളിയുടെ തോൽവിക്കുശേഷം പതിച്ച പല പോസ്റ്ററുകളിലും പ്രതാപന്‍റെ പേരെടുത്തുപറഞ്ഞായിരുന്നു വിമർശനം.

മുരളി പരാജയപ്പെട്ടതിന്‍റെ പ്രധാന കാരണം പ്രതാപനടക്കമുള്ളവർ ശരിയായവിധം പ്രവർത്തിക്കാത്തതാണെന്ന ആരോപണം ശക്തമായിരുന്നു. പ്രതാപന് ഇനി ഒരു വാർഡിൽപോലും സീറ്റ് നൽകരുതെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിരുന്നു.

പ്രതാപനെ പ്രവർത്തകർ അടക്കമുള്ളവർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ചെങ്കിലും ആരും എടുത്തില്ലെന്നും പറയുന്നു.

എന്നാൽ, പ്രതാപൻ ഡൽഹിയിൽ ആയിരുന്നുവെന്നും അവിടെ എംപി ക്വാർട്ടേഴ്സ് ഒഴിയുന്നതടക്കമുള്ള കാര്യങ്ങൾക്കായി പോയിരിക്കുകയാണെന്നും പ്രതാപനുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. ഇന്ന് പ്രതാപൻ തൃശൂരിൽ എത്തുമെന്നും അവർ സൂചിപ്പിച്ചു.

ഏതായാലും അജ്ഞാതവാസം കഴിഞ്ഞെത്തുന്ന ടി.എൻ. പ്രതാപനെ വരവേൽക്കാനും വിമർശിക്കാനും കാത്തിരിക്കുകയാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ.