തൃശൂർ - കുറ്റിപ്പുറം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കും: മന്ത്രി
Thursday, June 13, 2024 1:14 AM IST
കുന്നംകുളം: തൃശൂർ-കുറ്റിപ്പുറം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.സി. മൊയ്തീൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 33.23 കിലോമീറ്റർ ദൈർഘ്യമുള്ള തൃശൂർ-കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ വികസിപ്പിക്കാൻ 316.82 കോടി രൂപയാണ് അനുവദിച്ചത്. 2021 സെപ്റ്റംബർ ഒന്പതിനു പ്രവൃത്തി ആരംഭിച്ചെങ്കിലും പദ്ധതി പൂർത്തീകരിക്കാനോ വർക്ക് ഷെഡ്യൂൾ അനുസരിച്ച് പുരോഗതി ഉണ്ടാക്കാനോ കരാറുകാർക്ക് സാധിച്ചില്ല. തുടർന്ന് മേയിൽ കരാർ കന്പനിയെ ടെർമിനേറ്റ് ചെയ്തു.

പദ്ധതി റീടെൻഡർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും കാലതാമസം നേരിടുമെന്നതിനാൽ റോഡ് ഗതാഗതയോഗ്യമാക്കി നിലനിർത്തണമെന്ന് കർശനനിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.

പ്രവൃത്തി വേഗത്തിലാക്കാനുള്ള ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി 29 ലക്ഷം രൂപയുടെ പ്രീ മണ്‍സൂണ്‍ പ്രവൃത്തികൾക്കു ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയിട്ടുണ്ട്. റോഡിന്‍റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.